SignIn
Kerala Kaumudi Online
Friday, 26 April 2024 9.33 PM IST

റോഡിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു, പകർച്ചവ്യാധി ഭീഷണിയിൽ നാട്ടുകാർ

1
പന്തിരിക്കര പള്ളിക്കുന്ന് പ്രകാശ് അയേൺ വർക്സ് തൊഴിൽ സ്ഥാപനത്തിന് സമീപം റോഡരികിൽ ചാക്കിൽ കെട്ടി തള്ളിയ മാലിന്യം

തെരുവ് വിളക്ക് സ്ഥാപിക്കണണമെന്ന ആവശ്യം ശക്തമാകുന്നു

പേരാമ്പ്ര: ഇരുട്ടിന്റെ മറവിൽ റോഡിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. കടിയങ്ങാട് പെരുവണ്ണാമൂഴി റോഡിൽ പന്തിരിക്കര പള്ളിക്കുന്ന് പ്രകാശ് അയേൺ വർക്സ് തൊഴിൽ സ്ഥാപനത്തിന് സമീപം റോഡരികിലാണ് ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ ചാക്കിൽ കെട്ടി തള്ളിയത്. ഫാസ്റ്റ്ഫുഡ് കടയിലെ മാലിന്യങ്ങളാണ് ഈ പ്രദേശത്ത് വലിച്ചെറിഞ്ഞ നിലയിൽ കിടക്കുന്നത്. മാലിന്യം കുന്നു കൂടിയതോടെ തെരുവ് നായകളും പക്ഷികളും കൊത്തി വലിക്കുന്ന സാഹചര്യമാണ്. കഴിഞ്ഞ ആറുമാസത്തിനിടയിൽ 3 തവണ ഇവിടെ മാലിന്യം തള്ളിയതായി പ്രദേശവാസികൾ പറഞ്ഞു. പരാതികൾ പതിവാകുമ്പോഴും മാലിന്യം തള്ളുന്നത് നിയന്ത്രണമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസം തള്ളിയ മാലിന്യത്തിന്റെ ദുർഗന്ധം കാരണം വഴിയാത്രക്കാരും പ്രയാസത്തിലാണ് .വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ജലം ഒഴുകുന്ന മേഖലയിലാണ് മാലിന്യം തള്ളിയത്. ഇതേത്തുടർന്ന്
മഴ കനത്തതോടെ മാലിന്യങ്ങൾ ഒലിച്ചിറങ്ങിയിരിക്കുകയാണ്. ഇത് സമീപത്തെ കിണറുകൾ മലിനമാക്കാൻ സാദ്ധ്യത ഏറെയാണ്. ജലം മലിനമായി പകർച്ചവ്യാധികൾ പിടിപെടുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ .
തെരുവ് വിളക്കുകൾ കത്താത്തതും നിരീക്ഷണ കാമറ സ്ഥാപിക്കാത്തതുമാണ് ഈ ഭാഗത്ത് സാമൂഹ്യ വിരുദ്ധശല്യം രൂക്ഷമാകാനും മാലിന്യ നിക്ഷേപം വർദ്ധിക്കാനും കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. പ്രദേശത്ത്
ത്ത് കാമറ സ്ഥാപിക്കണമെന്നും രാത്രി പട്രോളിങ്ങ് ശക്തമാക്കി കുറ്റവാളികളെ പിടികൂടി നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.