ന്യൂഡൽഹി : മുൻകേന്ദ്രമന്ത്രി മുതിർന്ന നേതാവുമായിരുന്ന കപിൽ സിബൽ പാർട്ടി വിട്ടതിന് പിന്നാലെ രാജ്യസഭാ സീറ്റ് നിർണയത്തിൽ കരുതലോടെ കോൺഗ്രസ് നീക്കം. കോൺഗ്രസിൽ വിമതനേതാക്കളിൽ ശക്തനായ ഗുലാംനബി ആസാദിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമാ.യി രാജ്യസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയേക്കുമെന്നാണ് സൂചന. സീറ്റിനായി രംഗത്തുള്ള ആനന്ദ് ശർമ്മ, മുകുൾ വാസ്‌നിക് എന്നിവരെ ഒഴിവാക്കിയേക്കും. പി ചിദംബരം, ജയ്റാം രമേശ്, ജിതേന്ദ്ര സിംഗ്, അജയ് മാക്കൻ എന്നിവർക്കും രാജ്യസഭാ സീറ്റ് നൽകിയേക്കും.
യു,പിയിൽ നിന്ന് സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെയാണ് കപിൽ സിബൽ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. എസ്.പി അദ്ധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പമെത്തിയാണ് കപിൽ സിബൽ പത്രിക നൽകിയത്. ഈ മാസം പതിനാറിന് കോൺഗ്രസ് അംഗത്വം രാജിവച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ശബ്ദമാകാൻ താൻ ആഗ്രക്കുന്നുവെന്നും, സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് നാമനിർദേശ പത്രിക നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. മോദി സർക്കാരിനെതിരെ വിശാല സഖ്യമാണ് ലക്ഷ്യമെന്നും പത്രിക സമർപ്പിച്ച ശേഷം കപിൽ സിബൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അടുത്ത മാസമാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് നേതൃത്വത്തെ വിമർശിക്കുന്ന ജി 23 കൂട്ടായ്മയിലെ അംഗമായിരുന്നു ഉദയ്‌പൂരിൽ നടത്തിയ ചിന്തൻ ശിബിരിന്റെ ചൂടുമാറുംമുമ്പെ കപിൽ സിബൽ പാർട്ടിവിട്ടത്കോൺഗ്രസിന് കനത്ത ആഘാതമായി . ഗുജറാത്തിൽ കോൺഗ്രസിന് ഏറെ ഗുണം ചെയ്യുമെന്ന് കരുതിയിരുന്ന പാട്ടീദാർ നേതാവ് ഹാർദിക് പട്ടേലും കഴിഞ്ഞവാരം രാജി വച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |