ചിന്നക്കട മുതൽ കോട്ടവാസൽ വരെ
കൊല്ലം: ഗ്രീൻഫീൽഡ് പാത വന്നതോടെ ഉപേക്ഷിച്ച കൊല്ലം- ചെങ്കോട്ട ദേശീയപാത 744ന്റെ വികസനത്തിന് സംസ്ഥാന സർക്കാർ വീണ്ടും നടപടി തുടങ്ങി.
ചിന്നക്കട മുതൽ കടമ്പാട്ടുകോണത്ത് നിന്നുള്ള നിർദ്ദിഷ്ട ഗ്രീൻഫീൽഡ് ഹൈവേ വന്നുചേരുന്ന പുനലൂരിന് സമീപമുള്ള ആണ്ടൂർപ്പച്ച വരെയുള്ള ഭാഗത്തിന്റെ വികസനത്തിനാണ് ആലോചന. അലൈൻമെന്റ് തയ്യാറാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് സർക്കാർ വൈകാതെ കടക്കുമെന്നാണ് സൂചന.
റോഡിന് ഏഴ് മീറ്റർ വീതിയാണുള്ളത്. ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതം പേവ്ഡ് ഷേൾഡറും സഹിതം 10 മീറ്റർ വീതിയിൽ വികസിപ്പിക്കാനായിരുന്നു ആദ്യഘട്ട പദ്ധതി. പിന്നീട് നാലുവരിയാക്കാനും ആലോചന നടന്നു. ഇതിനിടയിലാണ് കേന്ദ്ര സർക്കാർ കടമ്പാട്ടുകോണത്ത് നിന്നുള്ള ഗ്രീൻഫീൽഡ് ഹൈവേയ്ക്ക് അനുമതി നൽകിയത്. കടമ്പാട്ടുകോണത്ത് നിന്ന് ചടയമംഗലം വഴി പത്തടി ആണ്ടൂർ പച്ച വഴി നിലവിലെ കൊല്ലം - ചെങ്കോട്ട പാതയിലെത്തി കോട്ടവാസൽ വരെ നാലുവരിപ്പാത നിർമ്മിക്കുന്നതാണ് ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി. ഇതിനുള്ള കല്ലീടിൽ പൂർത്തിയായി. സ്ഥലമേറ്റെടുക്കലിന്റെ ഭാഗമായുള്ള സർവേ നടപടികൾ പുരോഗമിക്കുകയാണ്.
അനുവദിച്ചത് ₹ 500 കോടി
വീതിയുടെ കാര്യത്തിൽ അനിശ്ചിതത്വം
1. നാലുവരിയായിട്ടാണോ അതോ പഴയ പദ്ധതി പോലെ രണ്ട് വരിപ്പാതയായിട്ടാണോ വികസനമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല
2. പേവ്ഡ് ഷോൾഡർ സഹിതം പത്ത് മീറ്റർ വീതിയിലുള്ള രണ്ട് വരിപ്പാതയ്ക്ക് മൂന്ന് മീറ്റർ സ്ഥലമേറ്റെടുക്കൽ വേണ്ടിവരും
3. നാലുവരിപ്പാതയാകുമ്പോൾ കുറഞ്ഞത് 30 മീറ്റർ വീതിയെങ്കിലും വേണം
4. ഇതിനായി 28 മീറ്റർ വീതിയിൽ സ്ഥലമേറ്റെടുക്കൽ വേണ്ടി വരും.
കൊല്ലം - ചെങ്കോട്ട പാത: 81.200 കിലോ മീറ്റർ
(ചിന്നക്കട മുതൽ ആണ്ടൂർപ്പച്ച വരെ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |