പത്തനംതിട്ട: വീട്ടുവളപ്പും പുരയിടവും കൃഷി സമൃദ്ധമാക്കുന്ന "ഞങ്ങളും കൃഷിയിലേക്ക്" പദ്ധതി ജില്ലയിൽ മുന്നേറുന്നു. പദ്ധതി എൺപത് ശതമാനത്തോളം പൂർത്തിയായി . എട്ട് ബ്ലോക്കുകളിലായി 57 കൃഷി ഭവനുകളാണ് ജില്ലയിലുള്ളത്. അമ്പത്തിമൂന്ന് പഞ്ചായത്തുകളിലും നാല് മുനിസിപ്പാലിറ്റികളിലും പദ്ധതി അവസാനഘട്ടത്തിലാണ്.
കൃഷിയിലേക്ക് മടങ്ങുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിഷരഹിതമായ പച്ചക്കറികൾ ഉൽപാദിപ്പിച്ച് കർഷകരെ സ്വയം പര്യാപ്തമാക്കാൻ ഈ പദ്ധതിക്ക് സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്.
സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന കൃഷിവകുപ്പ് ആരംഭിക്കുന്ന ജനകീയ പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക്. ഓരോ വ്യക്തികളെയും കുടുംബത്തെയും സമൂഹത്തെയും കൃഷിയിലേക്ക് ഇറക്കുന്നതാണ് പദ്ധതി.
വീട്ടുവളപ്പിലെ കൃഷി, പുരയിട കൃഷി എന്നിവ പരമാവധി പ്രോത്സാഹി പ്പിക്കുന്നു. ഒരു സെന്റ് മുതൽ ഒരു ഹെക്ടർ വരെയുള്ള കൃഷിക്കായി കുടുംബങ്ങളെയും കൂട്ടായ്മകളേയും പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതി. കാർഷികമേഖലയിൽ നിലവിലുള്ള കർഷകർക്ക് പിന്തുണ നൽകുന്നു.
ലക്ഷ്യങ്ങൾ
"ജില്ലയിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി നല്ല രീതിയിൽ നടക്കുന്നുണ്ട്. ലക്ഷ ക്കണക്കിന് വിത്തിനങ്ങളാണ് കൃഷി ചെയ്തിരിക്കുന്നത്. നെല്ലും പഴവർഗങ്ങളുമടക്കം ഇതിൽപ്പെടും. സ്വന്തമായി കൃഷി ചെയ്യുന്നതോടെ സ്വയം പര്യാപ്തമാകാനും കർഷകർക്ക് സാധിക്കും. കുടുംബത്തിലെ എല്ലാ അംഗങ്ങളും ഇതിൽ പങ്കാളികളാണ്. "
കൃഷി വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |