വെള്ളറട: വെള്ളറടയിൽ ആനപ്പാറയിലുള്ള ആഭ്യന്തരവകുപ്പിന്റെ ഉടമസ്ഥതയിലുള്ള പൊലീസ് ക്വാർട്ടേഴ്സ് മന്ദിരങ്ങൾ കാടുകയറി നശിക്കുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടങ്ങൾ ഒരു ദിവസംപോലും ഉപയോഗിച്ചിട്ടില്ല.
രണ്ടേക്കറോളം വരുന്ന സ്ഥലത്താണ് 28 പൊലീസ് കുടുംബങ്ങൾക്ക് താമസിക്കാനായി കെട്ടിടങ്ങൾ നിർമ്മിച്ചത്. എസ്.ഐക്ക് ഒറ്റവീടും മറ്റ് പൊലീസുകാരുടെ രണ്ട് കുടുംബങ്ങൾക്ക് താമസിക്കാൻ ഒരുവീടെന്ന കണക്കിൽ ലക്ഷങ്ങൾ ചെലവഴിച്ചാണ് ആഭ്യന്തര വകുപ്പ് കെട്ടിടം നിർമ്മിച്ചത്. എന്നാൽ രണ്ട് വീടൊഴിച്ച് ബാക്കി ഒരു വീട്ടിലും വർഷങ്ങൾ പിന്നിട്ടിട്ടും ആരും താമസിക്കാൻ എത്തിയില്ല. നിർമ്മാണത്തിലെ അപാതകയും സൗകര്യക്കുറവുമാണ് പൊലീസ് ഉദ്യോഗസ്ഥർ ഇവിടെ താമസിക്കാൻ എത്താത്തതിന് കാരണമെന്ന് പറയുന്നു. എസ്.ഐക്കും സി.ഐക്കും താമസിക്കാൻ ഈ വീടുകൾ അനുയോജ്യമല്ലെന്ന് കണ്ടതിനെ തുടർന്ന് ഏതാനും വർഷം മുൻപ് സമീപത്തുതന്നെ ഇവർക്ക് പുതുതായി ഇരുനിലമന്ദിരം കൂടി നിർമ്മിച്ചുനൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |