ന്യൂഡൽഹി : ഡൽഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുകയും, കായിക താരങ്ങളെ ഒഴിപ്പിച്ച് ട്രാക്കിൽ നായയെ നടത്തിക്കുകയും ചെയ്ത ഐ എ എസ് ദമ്പതികളെ പിന്തുണച്ച് മനേക ഗാന്ധി. അധികാരം ദുരുപയോഗം ചെയ്ത ഐഎഎസ് ദമ്പതികളായ സഞ്ജീവ് ഖിർവാർ, അനു ദുഗ്ഗ എന്നിവരെ ലഡാക്കിലേക്കും അരുണാചൽ പ്രദേശിലേക്കും കേന്ദ്ര സർക്കാർ മാറ്റിയിരുന്നു. ഈ സ്ഥലം മാറ്റത്തേയും മനേക എതിർത്തിട്ടുണ്ട്. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് ഡൽഹിക്ക് നഷ്ടമാണെന്ന് ബിജെപി നേതാവ് മനേക ഗാന്ധി പ്രതികരിച്ചു.
'എനിക്ക് സഞ്ജീവ് ഖിർവാറിനെ നന്നായി അറിയാം. അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ തെറ്റാണ്. അദ്ദേഹത്തിന്റെ സ്ഥലംമാറ്റം ഡൽഹിക്ക് നഷ്ടമാണ്, ഖിർവാർ പരിസ്ഥിതി വകുപ്പ് സെക്രട്ടറിയായിരിക്കെ അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ നിന്ന് ഡൽഹിക്ക് നേട്ടമുണ്ടായി. അദ്ദേഹത്തിനെതിരായ നടപടി തീർത്തും തെറ്റാണ്,'മനേക പ്രതികരിച്ചു. ലഡാക്കും അരുണാചൽ പ്രദേശും ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനുള്ള പ്രദേശങ്ങളല്ലെന്നും ആളുകൾ സന്തോഷത്തോടെ പോകുന്നിടമാണ് അതെന്നും മനേക ഗാന്ധി പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |