മുംബയ് : പ്രഥമ സീസണിൽത്തന്നെ ഗുജറാത്ത് ടൈറ്റൻസിനെ ഐ.പി.എൽ കിരീടത്തിലേക്കു നയിച്ച ഹാർദിക് പാണ്ഡയുടെ നേതൃപാടവത്തിന് പ്രശംസയുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ച്‌രേക്കർ.ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന നായകൻ എം.എസ് ധോണിയുടേതിന് സമാനമാണ് പാണ്ഡ്യയുടെ നായകശേഷി എന്നാണ് മഞ്ച്‌രേക്കർ വിലയിരുത്തുന്നത്.
പരുക്കിനെ തുടർന്ന് കഴിഞ്ഞ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടമായിരുന്ന ഹാർദിക്, ഐ.പി.എല്ലിലെ അതിഗംഭീര പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിലേക്കും മടങ്ങിയെത്തിയിരുന്നു.
15 ഐ.പി.എൽ മത്സരങ്ങളിൽനിന്ന് 487 റൺസും 7.27 ഇക്കോണമി നിരക്കിൽ 8 വിക്കറ്റുകളുമാണു ഹാർദികിന്റെ സമ്പാദ്യം. അരങ്ങേറ്റ സീസണിൽത്തന്നെ ഗുജറാത്ത് ടൈറ്റൻസ് ചാമ്പ്യൻമാരായതിൽ ഏറ്റവും നിർണായകമായ പ്രകടനം കാഴ്ചവച്ച താരങ്ങളിൽ ഒരാളാണു ഹാർദിക്. ഇതിനു പുറമേ കൃത്യസമയത്ത് ബൗളിംഗ് ചേഞ്ച് വരുത്തി എതിർ ടീമിന്റെ പാർട്ണർഷിപ്പുകൾ പൊളിച്ച ഹാർദികിന്റെ ക്യാപ്ടൻസിയും ഏറെ ചർച്ചയായിരുന്നു.
മത്സരത്തിലെ മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലെ ഹാർദികിന്റെ വൈദഗ്ധ്യത്തെയാണ് മഞ്ച്‌രേക്കർ എം.എസ്. ധോണിയുമായി താരതമ്യം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |