ശിവഗിരി: ശ്രീനാരായണ ഗുരുദേവൻ ശാസ്ത്രയുഗത്തിന്റെ ഋഷിവര്യനാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. പൂനെ ദഹുറോഡ് ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിന്റെ 20-ാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശ്രീശങ്കരാചാര്യരുടെ അദ്വൈത വേദാന്ത ദർശനത്തെ ഗുരുദേവൻ പുനഃപ്രവചനം നടത്തി. ജാതി മതാദി ഭേദ ചിന്തകൾക്കതീതമായുള്ള ഗുരുദേവന്റെ വിശ്വമാനവിക തത്വദർശനം വരും നൂറ്റാണ്ടുകളുടെ ദർശനമാണ്. അതുകൊണ്ടാണ് ശ്രീനാരായണ ഗുരുദേവനെ ഭാവിലോകത്തിന്റെ പ്രവാചകനെന്ന് വാഴ്‌ത്തുന്നതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ഗുരുദർശനം കാലാതിവർത്തിയാണെന്ന് സ്വാമി ഗുരുപ്രസാദ് പറഞ്ഞു. ജാതിയെ ഉച്ചാടനമായിരുന്നു ഗുരുദേവന്റെ അവതാര ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. പൂനെ ഗുരുദേവക്ഷേത്രം പ്രസിഡന്റ് ജെ. ചന്ദ്രൻ, ജനറൽ സെക്രട്ടറി സി.പി. രാജു, ട്രഷറർ എൻ.പി. പ്രഭുനാഥ്, പ്രതിഷ്ഠാ വാർഷികകമ്മിറ്റി കൺവീനർ എസ്. ബാബുദാസ്, ഗുരുസേവകമ്മിറ്റി ചെയർമാൻ കെ.സി. സുചീന്ദ്രൻ, സെക്രട്ടറി സാബുബാബു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |