കൊച്ചി: ഉത്സവങ്ങളിൽ ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനു പുറമേ സംസ്ഥാന സർക്കാർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകൾ, ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റി, കൂടൽമാണിക്യം ദേവസ്വം എന്നിവരെക്കൂടി കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ഹർജി ജൂൺ 21 ലേക്ക് മാറ്റി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അമ്പലപ്പുഴ വിജയകൃഷ്‌ണൻ ചരിഞ്ഞ സംഭവത്തിൽ അന്വേഷണത്തിന് സമിതിയെ നിയോഗിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കും പാപ്പാന്മാർക്കുമെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ട് അമ്പലപ്പുഴ സ്വദേശി പ്രേമകുമാർ നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |