കോഴിക്കോട്: ഭവന നിർമാണവായ്പ നൽകുമ്പോൾ വായ്പയെടുക്കുന്നയാൾ മരിച്ചാൽ വായ്പാതുക പൂർണമായും കവർ ചെയ്യുന്ന വിധത്തിലുള്ള ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും യോഗം ചീഫ് സെക്രട്ടറി തലത്തിൽ വിളിച്ചുചേർക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
കേരള ബാങ്കിന്റെ മാങ്കാവ് ശാഖയിൽ നിന്നും എട്ടുലക്ഷം രൂപയുടെ ഭവനനിർമ്മാണ വായ്പയെടുത്ത നിർദ്ധന കുടുംബത്തിലെ ഗൃഹനാഥനായ പന്നിയങ്കര സ്വദേശി സുരേഷ് ബാബു വൃക്കരോഗം ബാധിച്ച് മരിച്ചതിനെ തുടർന്ന് വായ്പ ബാദ്ധ്യതയായി മാറിയെന്ന പരാതിയിൽ ഇടപെട്ടുകൊണ്ടാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്. സുരേഷ് ബാബുവിന്റെ കുടുംബത്തിന് ആശ്വാസം നൽകാൻ കോഴിക്കോട് ജില്ലാ സാമൂഹിക നീതി ഓഫീസർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |