SignIn
Kerala Kaumudi Online
Friday, 26 April 2024 5.00 PM IST

ഇ.ശ്രീധരൻ ഷൊർണൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു

railway

ഷൊർണൂർ: സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ മെട്രോമാൻ ഇ.ശ്രീധരൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ സന്ദർശനം നടത്തി. ഇന്നലെ രാവിലെ ഒമ്പതിനാണ് ഇ.ശ്രീധരൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്. ഡി.ആർ.എം ത്രിലോക് കോത്താരിയും അദ്ദേഹത്തെ അനുഗമിച്ചു. വർഷങ്ങളായി ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒഴുക്കി വിടുന്ന മലിനജലം ഭാരതപ്പുഴയിലേക്കാണ് എത്തുന്നത്. ഗണേഷ്ഗിരി ഉൾപ്പെടുന്ന പ്രദേശത്തെ നാട്ടുകാരുടെ പ്രധാന പ്രശ്നമാണ് പുഴയിലേക്കെത്തുന്ന മലിനജലം. ഗണേഷ്ഗിരി 23ാം വാർഡ് കൗൺസിലർ ഇ.പി.നന്ദകുമാർ ഇടപ്പെട്ട് ഫ്രണ്ട്സ് ഒഫ് ഭാരതപ്പുഴ എന്ന സംഘടനാ നേതൃത്വം കൂടിയായ ഇ.ശ്രീധരനെ നേരിൽ കണ്ട് പ്രശ്നം അവതരിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ശ്രീധരൻ സന്ദർശനം നടത്തിയത്. ഷൊർണൂർ നഗരസഭ കൂടി മുൻകൈയ്യെടുത്ത് സീവേജ് പ്ലാന്റിനായി സ്വച്ച് ഭാരത് മിഷന്റെയും കിഫ്ബിയുടെയും ഫണ്ടുകൾ ഉപയോഗിച്ച് രണ്ട് കോടിയോളം ചെലവ് വരുന്ന പദ്ധതിയാണ് ആരംഭിക്കാൻ പോകുന്നത്. ഷൊർണൂർ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിന് സമീപത്താണ് പ്ലാന്റ് സ്ഥാപിക്കാനുള്ള സ്ഥലം റെയിൽവേ നൽകിയിരിക്കുന്നത്. ബി.ജെ.പി നഗരസഭാംഗങ്ങളായ ഇ.പി.നന്ദകുമാർ, കെ.പ്രസാദ്, ജില്ലാ സെൽ കോ-ഓർഡിനേറ്റർ എം.പി.സതീഷ് കുമാർ എന്നിവരും ഇ.ശ്രീധരന് ഒപ്പമുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, E SREEDARAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.