കോഴിക്കോട്: ഫായിസ് അഷറഫ് അലിയുടെ ലോക സൈക്കിൾ യാത്രക്ക് ആഗസ്റ്റ് 15ന് തിരുവനന്തപുരത്ത് തുടക്കമാവും. ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യം ലോകം മുഴുവൻ എത്തിക്കാൻ വേണ്ടിയാണ് ലോക സൈക്കിൾ യാത്ര. 35 രാജ്യങ്ങളിലൂടെ 377 ദിവസങ്ങളിലായി 20,000 കിലോമീറ്റർ സഞ്ചരിച്ച് ലണ്ടനിൽ യാത്ര അവസാനിക്കും.
നേരത്തെ തയാറാക്കിയ ലിസ്റ്റായതിനാൽ ഉക്രൈൻ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും പുതിയ സാഹചര്യം കണക്കിലെടുത്ത് ഉപേക്ഷിക്കുകയാണെന്ന് അഷറഫ് അലി പറഞ്ഞു.
ഗൾഫ് രാജ്യങ്ങൾ, ഇറാൻ, ഇറാഖ്, അസർബൈജാൻ, ജോർജിയ, അർമേനിയ, തുർക്കി, യൂറോപ്യൻ രാജ്യങ്ങൾ എന്നീ രാജ്യങ്ങളാണ് ഇപ്പോൾ ലിസ്റ്റിലുള്ളത്. ലോകസൈക്കിൾ യാത്രയുടെ ലോഗോ പ്രകാശനം ലോക സൈക്കിൾ ദിനത്തിൽ കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് നിർവഹിച്ചു. ജയന്ത് കുമാർ, അലി റോഷൻ, ദില്ലു എന്നിവർ പങ്കെടുത്തു. ടീം എക്കോ വീലേഴ്സ് ഇന്ത്യയാണ് യാത്രയ്ക്ക് നേതൃത്വം നൽകുന്നത്.
2019 ആഗസ്റ്റിൽ കോഴിക്കോട്ട് നിന്നും സിംഗപ്പൂരിലേക്ക് സൈക്കിൾ യാത്ര നടത്തിയിരുന്നു. അന്ന് ഏഴ് രാജ്യങ്ങളിലായി 8000 കിലോമീറ്ററർ ദൂരമായിരുന്നു സൈക്കിൾ യാത്ര.104 ദിവസം കൊണ്ടാണ് സൈക്കിൾ യാത്ര പൂർത്തീകരിക്കാൻ സാധിച്ചത്.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |