SignIn
Kerala Kaumudi Online
Friday, 26 April 2024 6.32 PM IST

രക്ഷപ്പെടുമോ റൗണ്ട് ഏബൗട്ട് ?

roundabout

പത്തനംതിട്ട : നഗരത്തിലെ സ്റ്റേഡിയം ജംഗ്ഷനിൽ മണൽനിറച്ച ചാക്കുകൾ നിരത്തിയുള്ള പരീക്ഷണം പൊടിപൊടിക്കുകയാണ്. റൗണ്ട് ഏബൗട്ട് നിർമ്മിക്കാൻ വേണ്ടിയാണ് പരീക്ഷണം. ജംഗ്ഷനിലെ ഹൈമാസ്റ്ര് ലൈറ്റിന് ചുറ്രും ആദ്യം ഏഴ് മീറ്റർ അകലത്തിൽ മണൽ ചാക്കുകൾ നിരത്തി. ഇതോടെ വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടായി. . പിന്നീട് അത് അഞ്ച് മീറ്റർ അകലത്തിലാക്കി. ഇപ്പോഴും ബുദ്ധിമുട്ടുണ്ട്. വാഹനങ്ങൾ ചാക്കിൽ തട്ടിയും തട്ടാതിരിക്കാൻ ശ്രമിച്ചും വേണം പോകാൻ.

എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചുള്ള പദ്ധതിയിൽ ഉൾപ്പെട്ടതാണ് റൗണ്ട് എബൗട്ട്. കാത്തിരിപ്പ് കേന്ദ്രം, റോഡിന് സമീപം കല്ലിട്ട് റോഡിന് വീതി കൂട്ടൽ എന്നിവയ്ക്കെല്ലാം കൂടിയാണ് ഈ തുക വകയിരുത്തിയിരുന്നത്. കാത്തിരിപ്പ് കേന്ദ്രത്തിന്റെ പണി പൂർത്തിയായിട്ട് രണ്ട് വർഷം കഴിഞ്ഞു.

റൗണ്ട് എബൗട്ട് നിർമ്മിക്കാൻ ഇവിടെ സ്ഥലം തികയുമോയെന്ന് തിട്ടപ്പെടുത്തുന്നത് ഇപ്പോഴാണ്. വീതി കുറഞ്ഞ റോഡുകളായതിനാൽ അവയുടെ വീതി കൂട്ടിയെങ്കിൽ മാത്രമേ റൗണ്ട് എബൗട്ട് സ്ഥാപിക്കാൻ കഴിയു. മണൽച്ചാക്കുകൾ നിരത്തിയുള്ള പരീക്ഷണം വിജയംകാണുമോയെന്ന് സംശയമാണ്. ചാക്കുകളുടെ തണൽപറ്റി തെരുവ് നായ്ക്കൾ കിടക്കുന്നുണ്ട്. വാഹനങ്ങൾ വരുമ്പോൾ ഇവ മുമ്പോട്ട് ചാടി അപകടമുണ്ടാകുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.