തൃശൂർ : കൊവിഡ് കാലത്ത് രാപ്പകലില്ലാതെ ആതുര സേവനം നടത്തിയ സ്റ്റാഫ് നഴ്‌സുമാർക്ക് ജില്ലാ മെഡിക്കൽ ഓഫീസർ തന്റെ വിരമിക്കൽ തീയതിയിൽ സമ്മാനമായി നൽകിയത് നിയമവിരുദ്ധമായ സ്ഥലംമാറ്റ ഉത്തരവെന്ന് ആക്ഷേപം. കൊവിഡിന്റെ രണ്ട് വർഷ ഇടവേള കഴിഞ്ഞിറങ്ങിയസ്ഥലംമാറ്റ ഉത്തരവിൽ നിരവധി ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിയെന്നാണ് ജീവനക്കാരുടെ പരാതി.
88 പേർ ഉൾപ്പെട്ട സ്ഥലംമാറ്റ പട്ടികയിൽ മഹാഭൂരിപക്ഷത്തേയും നേരത്തെ ആവശ്യപ്പെടാത്ത സ്ഥലങ്ങളിലേക്കാണ് മാറ്റിയത്. അന്തർജില്ലാ സ്ഥലംമാറ്റത്തിനെതിരെ കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ച ജീവനക്കാരെ വരെ സ്ഥലം മാറ്റി. ക്ലാർക്ക്, ടൈപ്പിസ്റ്റ്, ഡ്രൈവർ തുടങ്ങിയ തസ്തികകളിലെല്ലാമുള്ളവരെ ഇത്തരത്തിൽ സ്ഥലം മാറ്റി. സ്ഥലംമാറ്റത്തിൽ രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. വിരമിക്കുന്നതിന് ഒരു വർഷം മാത്രമുള്ള ടൈപ്പിസ്റ്റിന് പോലും ആവശ്യപ്പെട്ട സ്ഥലമാറ്റം നൽകിയില്ല. ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ട ക്ലർക്കുമാർക്ക് ആർക്കും അവിടേക്ക് നൽകിയില്ല. അഞ്ചും പത്തും വർഷമായി ജില്ലാ മെഡിക്കൽ ഓഫീസിലെ ക്ലർക്കുമാർ അവിടെ തന്നെ തുടരുകയാണെന്നും ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |