വാഷിംഗ്‌ടൺ: കാമുകനെ കാറിടിച്ച് കൊന്ന കേസിൽ യുവതി അറസ്റ്റിൽ. ആന്ദ്രേ സ്മിത്ത് എന്നയാളെ കാറിടിച്ച് കൊലപ്പെടുത്തിയതിന് ഗയിലിൻ മോറിസ് (26) ആണ് ഇന്ത്യാനോപൊളിസിൽ അറസ്റ്റിലായത്.
കാമുകൻ തന്നെ വഞ്ചിക്കുകയാണെന്ന് മനസിലാക്കിയ ഗയിലിൻ ആപ്പിളിന്റെ എയർടാഗ് ഉപയോഗിച്ച് ആന്ദ്രേ സ്മിത്തിനെ പിന്തുടരുകയായിരുന്നെന്ന് ഒരു അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഇതിൻപ്രകാരം ഗയിലിൻ ഒരു ബാറിന്റെ മുന്നിലെത്തുകയും കാമുകനെ മറ്റൊരു യുവതിയോടൊപ്പം കണ്ടതിനെത്തുടർന്ന് വാക്കുത്തർക്കം ഉണ്ടാവുകയും ചെയ്തു.
ഒടുവിൽ വഴക്ക് രൂക്ഷമാവുകയും ഗയിലിൻ ഒരു ഒഴിഞ്ഞ മദ്യകുപ്പി ഉപയോഗിച്ച് യുവതിയെ ആക്രമിക്കാനും ശ്രമിച്ചു. ഇത് കണ്ട് യുവാവ് ഇടപെട്ടതോടെ മൂവരോടും ബാറിൽ നിന്നും ഇറങ്ങിപ്പോകാൻ ജീവനക്കാർ ആവശ്യപ്പെട്ടു. തുടന്ന് തന്റെ കാറിൽ കയറി ഗയിലിൻ യുവാവിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. പിന്നാലെ കാറിൽ നിന്നിറങ്ങിയ ഗെയിലിൻ കാമുകനൊപ്പം എത്തിയ യുവതിയെ ആക്രമിക്കാനൊരുങ്ങിയെന്നും ദൃക്സാക്ഷികൾ പറയുന്നു. അപ്പോഴേക്കും സംഭവസ്ഥലത്ത് പൊലീസ് എത്തിച്ചേർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |