കണ്ണൂർ: ക്ഷേത്രത്തിൽ കയറി ജീവനക്കാരനെ അക്രമിച്ച കേസിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ.തോട്ടടസ്വദേശി കെ.വി.വിജേഷ്(27), കുറുവ സ്വദേശി പ്രസാദ് നരിയൻ(35) എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച്ച രാവിലെയോടെ കിഴുത്തള്ളി ഉമാമഹേശ്വര ക്ഷേത്രത്തിലെ കൗണ്ടർ ക്ലർക്കായ പെരളശേരി സ്വദേശി വി.ഷിബിനെയാണ് (24) സംഘം ചേർന്ന് മർദ്ദിച്ചത്.
ഷിബിന്റെ പരാതിയിൽ ഏഴുപേർക്കെതിരെ കേസെടുത്തിരുന്നു. മർദ്ദനം തടയാൻ ശ്രമിച്ച ക്ഷേത്രം സെക്രട്ടറിയെയും വനിതാ ജീവനക്കാരിയെയും കൈയേറ്റം ചെയ്തിരുന്നു. കഴിഞ്ഞ ദിവസംമൂന്ന് പേരെ കണ്ണൂർ ടൗൺ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനു ശേഷമാണ് രണ്ടുപേരെ കൂടി അറസ്റ്റു ചെയ്തത്. ക്ഷേത്രത്തിൽ നിന്നും കളഞ്ഞുകിട്ടിയ പേഴ്സ് മാലകെട്ടുന്ന കിഴുത്തള്ളി സ്വദേശി പ്രജിലിന് കളഞ്ഞുകിട്ടിയിരുന്നു.ഇതുക്ഷേത്രം ഓഫീസിൽ ഏൽപ്പിക്കാതെ ഉടമയ്ക്ക് തിരിച്ചുകൊടുത്തതിനെ ഷിബിൻ വിമർശിച്ചിരുന്നു. ഇതോടെയാണ് ആർ. എസ്. എസ് പ്രവർത്തകനായ പ്രജിൽ ഡി.വൈ. എഫ്. ഐ പ്രവർത്തകനായ ഷിബിനെതിരെ ഭീഷണി മുഴക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |