മണ്ണാർക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. പതിനൊന്നാം സാക്ഷിയും മധുവിന്റെ ബന്ധുവുമായ ചന്ദ്രനാണ് നേരത്തെ നൽകിയ മൊഴി കോടതിയിൽ നിഷേധിച്ചത്. പൊലീസ് ഭീഷണിപ്പെടുത്തി മൊഴി എഴുതി വാങ്ങിയെന്നാണ് ചന്ദ്രൻ വിസ്താരത്തിനിടെ പറഞ്ഞത്. ഇതോടെ സാക്ഷി കൂറുമാറിയതായി കോടതി ഉത്തരവിട്ടു.
മധുവിനെ പ്രതികൾ ആക്രമിക്കുന്നത് കണ്ടെന്നായിരുന്നു ചന്ദ്രൻ നേരത്തെ മൊഴി നൽകിയിരുന്നത്. കോടതിയിൽ നൽകിയ രഹസ്യമൊഴിയിലും ഇക്കാര്യം ആവർത്തിച്ചിരുന്നു. എന്നാൽ ഇന്നലെ വിസ്താരത്തിനിടെ അത് നിഷേധിക്കുകയായിരുന്നു. പത്താം സാക്ഷി ഉണ്ണികൃഷ്ണൻ കഴിഞ്ഞദിവസം കൂറുമാറിയിരുന്നു. രണ്ട് പ്രധാന സാക്ഷികൾ കൂറുമാറിയത് കേസിനെ സാരമായി ബാധിക്കുമെന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |