കൊളംബോ : ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സയുടെ സഹോദരനും മുൻ ധനമന്ത്രിയുമായ ബേസിൽ രാജപക്സ പാർലമെന്റിൽ നിന്ന് രാജിവച്ചു. രാജിക്കത്ത് പാർലമെന്റ് സെക്രട്ടറി ജനറലിന് കൈമാറിയെന്ന് ബേസിൽ പറഞ്ഞു.
സർക്കാർ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുന്നതായും എന്നാൽ, രാഷ്ട്രീയം അവസാനിപ്പിക്കുന്നില്ലെന്നും ബേസിൽ കൂട്ടിച്ചേർത്തു. ബേസിലിന്റെ മൂത്ത സഹോദരൻ മഹിന്ദ കഴിഞ്ഞ മാസമാണ് ജനകീയ പ്രക്ഷോഭങ്ങൾക്ക് പിന്നാലെ പ്രധാനമന്ത്രിസ്ഥാനം രാജിവച്ചത്. മഹിന്ദ പാർലമെന്റ് അംഗമായി തുടരുന്നുണ്ട്.
അതേസമയം, രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായപ്പോൾ ഇന്ത്യയല്ലാതെ മറ്റൊരു രാജ്യവും പണം തന്ന് സഹായിച്ചിട്ടില്ലെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു. ശ്രീലങ്കയിലെ പ്രതിസന്ധി ലഘൂകരിക്കാൻ ഇന്ത്യ നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു.
മാസ്ക്ക് നീക്കി
ശ്രീലങ്കയിൽ ഇന്ന് മുതൽ പൊതു ഇടങ്ങളിൽ മാസ്ക്ക് കർശനമല്ലെന്ന് ഡയറക്ടർ ജനറൽ ഒഫ് ഹെൽത്ത് സർവീസസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |