കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന ശ്രീലങ്കയ്ക്ക് വളം ഇറക്കുമതിയ്ക്കായി ഇന്ത്യ 5.5 കോടി ഡോളർ (429.36 കോടി രൂപ) വായ്പ അനുവദിച്ചതായി കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ അറിയിച്ചു. രാജ്യത്ത് കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ സഹായം. 65,000 മെട്രിക് ടൺ യൂറിയ ഇറക്കുമതി ചെയ്യാൻ വായ്പ തേടി ശ്രീലങ്ക ഇന്ത്യയെ സമീപിച്ചിരുന്നു. വായ്പ ലഭ്യമാക്കുന്നതിന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ സാന്നിദ്ധ്യത്തിൽ ധനകാര്യ മന്ത്രാലയ സെക്രട്ടറി എം. സിരിവർദ്ധെന എക്സിം ബാങ്ക് ഒഫ് ഇന്ത്യയുമായി കരാർ ഒപ്പിട്ടു. അതേസമയം, നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കപ്പെടുന്നത് വരെ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് ശ്രീലങ്കൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ചെയർമാൻ നിമൽ ജി. പുഞ്ചിഹേവ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |