കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സരിതാ നായരുടെ മൊഴിക്ക് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും സംഘവുമാണെന്ന് ക്രൈം നന്ദകുമാർ ആരോപിച്ചു. സ്വപ്ന സുരേഷും പി.സി.ജോർജും ഓഫീസിൽ വന്നിട്ടില്ല. ഇരുവരുമായുള്ള അഭിമുഖം ചോദിച്ചിരുന്നു. അഭിമുഖം നൽകാനാവില്ലെന്ന് സ്വപ്ന അറിയിച്ചു.
പി.സി.ജോർജിനെ ജോലിയുടെ ഭാഗമായി എറണാകുളം ഗസ്റ്റ് ഹൗസിൽ പോയി കണ്ടിരുന്നു. ഗൂഢാലോചനയിൽ തനിക്കു പങ്കില്ലെന്നും നന്ദകുമാർ കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സ്വർണ്ണ - ഡോളർ കടത്തിന് പിന്നിൽ മുഖ്യമന്ത്രിയാണ്. ഇക്കാര്യം നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിന്റെയെല്ലാം രേഖകളും വാട്സ്ആപ്പ് ചാറ്റുകളും കൈവശമുണ്ട്. എ.ഡി.ജി.പി എം.ആർ.അജിത്കുമാർ, ഷാജ് കിരൺ, സരിതാ നായർ, പിണറായി വിജയൻ എന്നിവർ ചേർന്നാണ് മൊഴി നൽകാനുള്ള ഗൂഢാലോചന നടത്തിയത്. സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ഭാര്യ കാെല്ലപ്പെട്ട കേസിൽ സരിതയെ രക്ഷിച്ചെടുത്തത് എ.ഡി.ജി.പി ഉൾപ്പെടെയുള്ളവരാണ്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരിക്കെ എ.ആർ ക്യാമ്പിൽ ഇരുവരും കൂടിക്കാഴ്ച നടത്തിയതടക്കം തനിക്കറിയാം. സ്വർണ്ണക്കടത്ത് കേസ് തേഞ്ഞുമാഞ്ഞു പോയതിൽ ബി.ജെ.പിയുടെ ഇടപെടലുണ്ടായിട്ടുണ്ടെന്നും നന്ദകുമാർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |