കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിന്റെ പേരിൽ ഉണ്ടാകുന്ന കൊലപാതകങ്ങളും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്ന് നടി സായി പല്ലവി. തന്റെ പുതിയ ചിത്രമായ വിരാട പർവ്വത്തിന്റെ പ്രമോഷൻ വേളയിലാണ് നടി തന്റെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞത്.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ അഭിപ്രായം പങ്കുവച്ചത്. താൻ വളർന്നുവന്നത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് ചായ്‌വുള്ള കുടുംബത്തിലല്ലെന്നും നല്ല മനുഷ്യനാകാനാണ് വീട്ടുകാർ തന്നോട് പറഞ്ഞതെന്നും സായി പല്ലവി പറയുന്നു.
കാശ്മീരി പണ്ഡിറ്റുകൾ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് കാശ്മീർ ഫയൽസ് എന്ന ചിത്രത്തിൽ കാണിക്കുന്നുണ്ട്. പശുവിനെ കൊണ്ടുപോയത് മുസ്ലീമാണെന്ന് സംശയിച്ച് ഒരാളെ കൊലപ്പെടുത്തിയ സംഭവം അടുത്തിടെ ഉണ്ടായി. ആളെ കൊലപ്പെടുത്തിയ ശേഷം അക്രമികൾ 'ജയ് ശ്രീറാം' മുദ്രാവാക്യം മുഴക്കി. കാശ്മീരിൽ നടന്നതും അടുത്തിടെ നടന്നതും തമ്മിൽ എന്താണ് വ്യത്യാസമെന്ന് സായി പല്ലവി ചോദിക്കുന്നു.
കാശ്മീർ വംശഹത്യയേയും പശുക്കടത്തുമായി ബന്ധപ്പെട്ട ആൾക്കൂട്ടക്കൊലയും നടി താരതമ്യം ചെയ്തതിന് സോഷ്യൽ മീഡിയയിലൂടെ നടിയെ ചിലർ വിമർശിക്കുന്നുണ്ട്. രണ്ട് കൊലപാതകങ്ങളും ഒരുപോലെയല്ലെന്നും പരാമർശം പിൻവലിക്കണമെന്നുമാണ് വിമർശകർ പറയുന്നത്.
In Kashmir files They showed how Kashmir pandits were killed but during lockdown we saw how Muslims were lynched and people who killed them shouting jai shri ram . Sai pallavi pic.twitter.com/UVuo0kh1hC
— Muzaffar (@El_Mozaffer) June 14, 2022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |