പാറ്റ്‍ന: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതിക്കെതിരെ യു.പിയിലും ബീഹാറിലും പ്രതിഷേധം ആളിപ്പടരുന്നു. ബീഹാറിൽ പ്രതിഷേധക്കാർ അഞ്ചു ട്രെയിനുകൾ കത്തിച്ചു.ധാനാപൂരിൽ പ്രതിഷേധക്കാർ കത്തിച്ച ട്രെയിനുകളിൽ ഇപ്പോഴും തീ പടരുന്നതായാണ് റിപ്പോർട്ട്. സംഘർഷം പാട്നയിലേക്ക് വ്യാപിക്കാനുള്ള സാദ്ധ്യത മുൻനിറുത്തി അതീവ ജാഗ്രതയിലാണ് പൊലീസ്. അഗ്നിപഥ് റിക്രൂട്ട്മെന്‍റ് പദ്ധതിയില്‍ പ്രതിഷേധിച്ച് ബീഹാറില്‍ നാളെ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ബീഹാറിൽ ഉപമുഖ്യമന്ത്രി രേണുദേവിയുടെയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെയും വീടിന് നേരെയും ആക്രമണം ഉണ്ടായി. അലിഗഢിലെ ജട്ടാരിയയിൽ പൊലീസ് സ്റ്റേഷനും പൊലീസ് വാഹനവും പ്രതിഷേധക്കാർ കത്തിച്ചു. പല റെയിൽവേ സ്റ്റേഷനുകളും ആക്രമിക്കപ്പെട്ടു.പലയിടത്തും ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കി. റെയിൽവേ വസ്കുവകകൾ നശിപ്പിക്കരുതെന്ന് റെയിൽവേമന്ത്രി അഭ്യർത്ഥിച്ചു. മദ്ധ്യപ്രദേശിവും ഹരിയാനയിലും ബംഗാളിലും ഇന്ന് അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |