ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മയ്ക്ക് കൊവിഡ്. ശനിയാഴ്‌ച നടത്തിയ പരിശോധനയിലാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനായി ഇംഗ്ലണ്ടിലാണ് താരമിപ്പോഴുള്ളത്. കൊവിഡ് സ്ഥിരീകരിച്ചതിനാൽ ജൂലായ് ഒന്നിന് ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റിൽ രോഹിത് കളിക്കാൻ സാദ്ധ്യതയില്ല.
കൊവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ അവസാനം മത്സരം മാറ്റിവച്ചിരുന്നു. ഈ ടെസ്റ്റാണ് എഡ്‌ജ്‌ബാസ്റ്റണില്‍ നടക്കാനിരിക്കുന്നത്. പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലാണ്.
ഓപ്പണർ കൂടിയായ രോഹിത്തിന്റെ അഭാവം ടീമിന് തിരിച്ചടിയാകും. മറ്റൊരു ഓപ്പണറായ കെ.എല്‍ രാഹുല്‍ പരിക്ക് മൂലം നേരത്തെ ടീമില്‍ നിന്ന് പുറത്തായിരുന്നു. ആന്റിജന്‍ ടെസ്റ്റിലാണ് രോഹിത് പോസിറ്റീവ് ആയത്. ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്ന താരമിപ്പോൾ ഐസൊലേഷനിലാണ്.
രോഹിത്തിന്റെ അഭാവത്തില്‍ ടീമിനെ ആരാകും നയിക്കുക എന്ന ചോദ്യം പ്രസക്തമാണ്. ആദ്യ നാല് ടെസ്റ്റുകൾ നയിച്ചത് വിരാട് കൊഹ്‌ലിയായിരുന്നു. ഇപ്പോഴത്തെ ഉപനായകന്‍ ഋഷഭ് പന്താണ്. ഇവരിൽ ആരെങ്കിലും ക്യാപ്‌റ്റന്റെ റോളിൽ എത്താനാണ് സാദ്ധ്യത.
UPDATE - #TeamIndia Captain Mr Rohit Sharma has tested positive for COVID-19 following a Rapid Antigen Test (RAT) conducted on Saturday. He is currently in isolation at the team hotel and is under the care of the BCCI Medical Team.
— BCCI (@BCCI) June 25, 2022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |