കൊല്ലം: ട്രെയിൻ സർവീസുകൾ പൂർണമായി പുനരാരംഭിക്കവേ, സമയമാറ്റം സ്ഥിര യാത്രക്കാർക്ക് ദുരിതമാകുന്നു. ട്രെയിനുകളെല്ലാം സ്പെഷ്യൽ ലേബലിൽ ഓടുന്നതിനാൽ യാത്രാ നിരക്കും ഉയരും. 10 രൂപ മിനിമം നിരക്ക് ഇനി 30 രൂപയാവും.
കൊല്ലം -എറണാകുളം മെമു രാവിലെ 8.20ന് കൊല്ലത്ത് നിന്ന് പുറപ്പെടുമെന്നാണ് അറിയിച്ചിട്ടുള്ളത്. കോട്ടയത്ത് എത്തുമ്പോഴേക്കും 10.50 ആകും. കൊവിഡിന് മുമ്പ് ഈ ട്രെയിൻ കൊല്ലത്ത് നിന്ന് രാവിലെ 7.40നാണ് പുറപ്പെട്ടിരുന്നത്. കൊല്ലത്ത് നിന്ന് രാവിലെ 7.23ന് പരശുറാം എക്സ് പ്രസ് പോയിക്കഴിഞ്ഞാൽ 8.03 ന് മാത്രമേ അടുത്ത ട്രെയിനായ ശബരി പുറപ്പെടൂ. പരശുറാമിനും ശബരി എക്സ് പ്രസിനും ഇടയിൽ ഈ ട്രെയിൻ ആരംഭിച്ചാൽ ഏറ്റുമാനൂർ വരെ എത്തിച്ചേരേണ്ട സ്ഥിരം യാത്രക്കാർക്ക് പ്രയോജനപ്പെടും. ശബരി എക്സ് പ്രസിന്റെ ജനറൽ കംപാർട്ട്മെന്റിൽ കാലുകുത്താൻ ഇടമില്ലാത്ത വിധം തിരക്കാണ് എല്ലാദിവസവും. മെമു പഴയ സമയക്രമം പാലിച്ചാൽ യാത്രക്കാർക്ക് വലിയ ആശ്വാസമാകും.
അര മണിക്കൂറിനുള്ളിൽ 3 ട്രെയിനുകൾ
പുതിയ സമയ ക്രമത്തിൽ ഉച്ചകഴിഞ്ഞ് കോട്ടയം- കൊല്ലം പാതയിൽ അര മണിക്കൂറിനുളളിൽ 3 ട്രെയിനുകൾ
എറണാകുളം-കൊല്ലം മെമു സ്പെഷ്യൽ എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.45 ന് പുറപ്പെടും
എറണാകുളം മുതൽ കൊല്ലം വരെ ശബരിക്ക് 15 മിനിറ്റ് മുമ്പേയാണ് ഈ സർവീസ്
ശബരിക്കും പരശുറാമിനും മുന്നേ 2.12 ന് കോട്ടയം എത്തും, 4.50ന് കൊല്ലത്ത്
അര മണിക്കൂറിനുള്ളിൽ 3 ട്രെയിനുകൾ കൊല്ലം ഭാഗത്തേക്ക് പോകും
4.30ന് ശേഷം കോട്ടയം വഴി കൊല്ലം ഭാഗത്തേക്ക് ട്രെയിൻ വേണമെന്ന ആവശ്യം നിരാകരിച്ചു
കൊവിഡിന് മുമ്പ് എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 2.40 നായിരുന്നു മെമു
4.30ന് കോട്ടയത്ത് എത്തിയിരുന്നത് പ്രയോജനകരമായിരുന്നു
കൊല്ലം - എറണാകുളം മെമു കൊല്ലത്ത് നിന്ന് രാവിലെ 7.40നും എറണാകുളം-കൊല്ലം മെമു എറണാകുളത്ത് നിന്ന് 2.45നും ആരംഭിക്കാൻ നടപടി വേണം.
ലിയോൺസ്, സെക്രട്ടറി,
ഫ്രണ്ട്‌സ് ഓൺ റെയിൽസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |