മഴയെന്ന് കേൾക്കുമ്പോൾ മലയാളികളുടെ ഉള്ളിലും ഇപ്പോൾ ആശങ്കയാണ്. പെരുമഴ കാരണം കേരളത്തിലും പ്രളയം ദുരിത വിതയ്ക്കുന്നത് നാം കണ്ടതാണ്. വീടുകളും പാലങ്ങളും മുങ്ങിയതും നിരവധിപേരുടെ ജീവൻ നഷ്ടപ്പെട്ടതിനും പ്രളയകാലത്ത് കേരളം സാക്ഷിയായി. പ്രളയത്തിൽ നിന്ന് വീടുകളെ സംരക്ഷിക്കുന്നതിനായി വീട് നിർമ്മാണത്തിൽ തന്നെ പ്രളയ സാദ്ധ്യതാ പ്രദേശങ്ങളിൽ മാറ്റം വരുത്തി. വീട് നിർമ്മാണത്തിൽ അത്തരമൊരു പരീക്ഷണവുമായി എത്തിയിരിക്കുകയാണ് ജപ്പാനിലെ ഒരു വീട് നിർമ്മാണ കമ്പനി.
വെളളപ്പൊക്ക സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്കായാണ് ഇച്ചിജോ കൊമുമേത്തൻ എന്ന ജപ്പാൻ കമ്പനി പുതിയ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. വെള്ളത്തിൽ ഒഴുകി നടക്കുന്ന വീടാണ് ഇവർ കണ്ടുപിടിച്ചിരിക്കുന്നത്.
പൂർണമായും വാട്ടർപ്രൂഫ് രീതിയിലാണ് വീടിന്റെ നിർമ്മാണം. വെള്ളം പൊങ്ങിത്തുടങ്ങുന്നതോടെ വീട് ഒരു ബോട്ട് പോലെ പൊങ്ങിക്കിടക്കും. പ്രത്യക്ഷത്തിൽ വീട് സാധാരണ ഒരു വീട് പോലെയാണ് തോന്നുക. പക്ഷേ വീടിന് ചുറ്റും വെള്ലം നിറഞ്ഞുതുടങ്ങുന്നതോടെ ഇത് ഭൂമിയിൽ നിന്ന് പൊങ്ങി ഒഴുകി നടക്കാൻ തുടങ്ങും.
ഈ വീട് ഒരു സാധാരണ വീട് പോലെയാണ് കണ്ടാൽ തോന്നുക. പക്ഷേ, ചുറ്റും വെള്ളം നിറയുന്നതോടെ ഭൂമിയിൽ നിന്ന് പൊങ്ങി ഇത് ഒഴുകി നടക്കാൻ തുടങ്ങുന്നു.'ഇതിന്റെ ഡെമോൺസ്ട്രേഷനും ഇവർ പൊതുജനങ്ങൾക്കായി നടത്തി.
കട്ടികൂടിയ ഇരുമ്പുദണ്ഡുകളിലാണ് വീട് ഘടിപ്പിച്ചിരിക്കുന്നത്. കട്ടിയുള്ള കേബിളുകൾ ഉപയോഗിച്ച് ഇവടെ ഭൂമിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. വെള്ളം പൊങ്ങുമ്പോൾ ഈ കേബിളുകൾ അഴിക്കുന്നു. അപ്പോൾ വീട് പൊങ്ങിക്കിടക്കും. വെള്ളപ്പൊക്കം മാറുമ്പോൾ ഇത് തിരികെ സാധാരണരീതിയിലേയ്ക്ക് ആക്കാനും സാധിക്കും. വെള്ളം വളരെ കുറവാണെങ്കിൽ വീട് ഭൂമിയിൽ തന്നെ തൊട്ട് നിൽക്കും. 5 മീറ്റർ ഉയരത്തിൽ വരെ പൊങ്ങിക്കിടക്കാൻ ഈ വീടിന് സാധിക്കും. വൈദ്യുതോപകരണങ്ങൾ മുകളിൽ സ്ഥാപിച്ചിരിക്കുന്നതിനാൽ വൈദ്യുതി മൂലമുള്ള അപകടങ്ങളും ഉണ്ടാകില്ലെന്ന് കമ്പനി പറയുന്നു. അതേസമയം വീട് നിർമ്മാണത്തിന് ചെലവേറുമെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |