തിരുവനന്തപുരം: എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിലടക്കം ഭിന്നശേഷി സംവരണം ഉറപ്പാക്കാൻ സാമൂഹ്യനീതി വകുപ്പുമായി ചേർന്ന് സ്കീം തയ്യാറാക്കി ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. കോടതി ഉത്തരവു പ്രകാരം തുടർനടപടിയുണ്ടാവും. സർക്കാർ സഹായം ലഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള ആകെ ഒഴിവുകളിൽ നാല് ശതമാനം ഭിന്നശേഷിക്കാർക്കായി മാറ്റിവയ്ക്കണം. എയ്ഡഡ് സ്കൂളുകളിലെ 2021ജൂലായ് 15 മുതലുള്ള എല്ലാനിയമനങ്ങളും ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. ഈ കാലയളവിന് മുമ്പുള്ള നിയമനങ്ങൾക്ക് അംഗീകാരം നൽകുന്ന വിഷയത്തിൽ ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നും ഡോ. എൻ. ജയരാജിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |