അപൂർവയിനം ഇരപിടിയൻ സസ്യത്തെ പടിഞ്ഞാറൻ ഹിമാലയത്തിൽ നിന്ന് കണ്ടെത്തി. ഉത്തരാഖണ്ഡ് വനം വകുപ്പിന്റെ ഗവേഷണ വിഭാഗമാണ് ചമോലി ജില്ലയിലെ പെട്ട മണ്ഡൽ താഴ്‌വരയിൽ നിന്നും അപൂർവയിനം സസ്യത്തെ കണ്ടെത്തിയത്. 'യുട്രിക്കുലേറിയ ഫർസില്ലേറ്റ' എന്നാണ് ഈ സസ്യത്തിന്റെ ശാസ്ത്രീയ നാമം.
പടിഞ്ഞാറൻ ഹിമാലയൻ മേഖലയിലൊരിടത്തും ഇതിനു മുമ്പ് ഈ സസ്യത്തെ കണ്ടതായി തെളിവില്ലെന്ന് ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ സഞ്ജീവ് ചതുർവേദി പറഞ്ഞു. 1986 ന് ഇന്ത്യയുടെ ഒരു ഭാഗത്തുനിന്നും ഈ സസ്യത്തെ കണ്ടെത്തിയിട്ടില്ല.
'ജേണൽ ഓഫ് ജാപ്പനീസ് ബോട്ടണി'യിൽ ഈ ഇരപിടിയൻ സസ്യത്തെ തിരിച്ചറിഞ്ഞതിന്റെ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ മേഖലയിലെ ഏറ്റവും അഭിമാനകരമായ ജേണലുകളിൽ ഒന്നാണിത്.
ബ്ലാഡർവോട്ട്സ് എന്ന ജനുസിൽ പെടുന്ന ചെടിയാണിത്. കുഞ്ഞ് പ്രാണികളെയും കൊതുകിന്റെ ലാർവകളെയും വാൽമാക്രികളെയുമൊക്കെ ഈ ചെടി ഭക്ഷണമാക്കാറുണ്ട്. ഒരു വാക്വം അല്ലെങ്കിൽ നെഗറ്റീവ് പ്രഷർ ഏരിയ സൃഷ്‌ടിച്ചാണ് ഇരയെ കെണിയിലാക്കുന്നത്. ശുദ്ധജലത്തിലും നനഞ്ഞ മണ്ണിലുമാണ് സാധാരണയായി ഈ സസ്യം കാണാറുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |