ന്യൂഡൽഹി: ഫെമിന മിസ് ഇന്ത്യ 2022 കിരീടം തെന്നിന്ത്യൻ സൗന്ദര്യറാണി സിനി ഷെട്ടി സ്വന്തമാക്കി. രാജസ്ഥാൻ സ്വദേശി രുബാൽ ഷെഖാവത്ത് ഫസ്റ്റ് റണ്ണറപ്പും ഉത്തർപ്രദേശ് സ്വദേശി ശിനാത്ത ചൗഹാൻ സെക്കന്റ് റണ്ണറപ്പുമായി. ഇന്നലെ ജിയോ വേൾഡ് സെന്ററിലായിരുന്നു ഗ്രാൻഡ് ഫിനാലെ.
മുൻ മിസ് ഇന്ത്യ മാനസ വാരണാസി, സിനിയെ കിരീടമണിയിച്ചു. 71-ാമത് മിസ് വേൾഡ് മത്സരത്തിൽ സിനിയെ ഇന്ത്യയെ പ്രതിനിധീകരിക്കും. ചലച്ചിത്ര താരങ്ങളായ മലൈക അറോറ, നേഹ ധൂപിയ, ദിനോ മോറിയ, ഡിസൈനർമാരായ രോഹിത് ഗാന്ധി, രാഹുൽ ഖന്ന, കൊറിയോഗ്രാഫർ ശ്യാമക് ദവാർ, മുൻ ക്രിക്കറ്റ് താരം മിതാലി രാജ് എന്നിവരായിരുന്നു വിധികർത്താക്കൾ.
ഭരതനാട്യം നർത്തകിയായ സിനി ഷെട്ടി (21) ജനിച്ചത് മുംബയിലാണെങ്കിലും വളർന്നത് കർണ്ണാടകയിലാണ്. അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസിൽ ഡിഗ്രി പൂർത്തിയാക്കിയ സിനി നിലവിൽ ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് (സി.എഫ്.എ) വിദ്യാർത്ഥിനിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |