ന്യൂഡൽഹി : കാളീദേവീ പരാമർശത്തിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവാ മൊയ്ത്രയെ തള്ളാതെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മമത. തെറ്റുകൾ മനുഷ്യസഹജമാണെന്നും ചില ആളുകൾ മനുഷ്യരുടെ നല്ല വശം കാണില്ലെന്നും പ്രതികരിച്ച മമത നിഷേധാത്മകത നമ്മുടെ തലച്ചോറിനെ ബാധിക്കുമെന്നും കൂട്ടിച്ചേർത്തു.
കാളീദേവിയെ മത്സ്യമാംസാദികളും മദ്യവും കഴിക്കുന്ന രീതിയിലും പൂജിക്കാനുള്ള അവകാശം തനിക്കുണ്ടെന്ന വിവാദപരാമർശത്തിനു പിന്നാലെ നിരവധി കേസുകളാണ് മൊയ്ത്രക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ടി.എം.സിയും മൊയ്ത്രയെ തള്ളി രംഗത്തെത്തിയിരുന്നു. അതേസമയം, കാളിയുടെ വേഷമിട്ട സ്‌ത്രീ പുകവലിക്കുന്ന ചിത്രമുള്ള സംവിധായിക ലീന മണിമേഖലയുടെ പോസ്റ്റ് ട്വിറ്റർ നീക്കം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |