തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ അർഹരായവരുടെ അന്തിമപട്ടിക ആഗസ്റ്ര് 16ന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ നിയമസഭയെ അറിയിച്ചു. മൂന്ന് ലക്ഷം വീടുകളെന്ന ആദ്യ ഘട്ടത്തിലെ ലക്ഷ്യം കൈവരിച്ചു. 5,60,758 പേരാണ് ഇപ്പോൾ പട്ടികയിലുള്ളത്. തദ്ദേശ സ്ഥാപന ഭരണസമിതികളും ഗ്രാമസഭകളും സൂക്ഷ്മമായി പരിശോധിച്ചശേഷമാവും അന്തിമ പട്ടിക തയ്യാറാക്കുകയെന്നും ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.
സ്വന്തമായി ഭൂമിയില്ലാത്തവരെയും ഭവനപദ്ധതിയിലേക്ക് കൊണ്ടുവരാനുള്ള 'മനസോടിത്തിരി മണ്ണ്" പദ്ധതിയുടെ നടപടികൾ പുരോഗമിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തികവർഷം 1056 ലക്ഷം തൊഴിൽ ദിനങ്ങൾ ലഭ്യമാക്കി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങളും വർദ്ധിപ്പിച്ചുകെട്ടിട നിർമ്മാണ ചട്ടങ്ങൾ ലഘൂകരിക്കും. തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് കാലതാമസമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. മെയിന്റനൻസ് ഗ്രാന്റ് ആസ്തികൾക്ക് ആനുപാതികമായി അനുവദിക്കേണ്ടെന്നതിനാൽ ചില സ്ഥാപനങ്ങളുടെ വിഹിതത്തിൽ കുറവുണ്ടായേക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |