കണ്ണൂർ: ഈ വർഷത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് റാങ്കിംഗിൽ ഇടംപിടിച്ച് കണ്ണൂർ സർവകലാശാല. രാജ്യത്തുടനീളമുള്ള വിവിധ സർവ്വകലാശാലകളെയും വിദ്യാഭാസ സ്ഥാപനങ്ങളെയും വിശാലമായ മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തി റാങ്ക് ചെയ്യുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സംവിധാനമായ എൻ.ഐ.ആർ.എഫിൽ പങ്കെടുത്ത 1,875 സ്ഥാപനങ്ങളിൽ മികവിനുള്ള അംഗീകാരമായ 151200 ബാൻഡിലാണ് കണ്ണൂർ ഇടംപിടിച്ചത്.
കഴിഞ്ഞ വർഷമാണ് കണ്ണൂർ സർവകലാശാല ആദ്യമായി എൻ.ഐ.ആർ.എഫ്. റാങ്കിംഗിന് അപേക്ഷിച്ചത്. രണ്ടാം വർഷം തന്നെ 151200 ബാൻഡിൽ ഇടം പിടിക്കാനായത് വലിയ നേട്ടമാണ്. അദ്ധ്യാപന ഗവേഷണ രംഗങ്ങളിൽ സർവ്വകലാശാല നടത്തുന്ന വിവിധ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. വരും വർഷങ്ങളിൽ സർവകലാശാലയുടെ റാങ്കിംഗ് കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്ന് പി.വി.സി പ്രൊഫ.എ.സാബു പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന നാക് റീഅക്രഡിറ്റേഷനിൽ സർവകലാശാലയുടെ ഗ്രേഡ് 'ബി' യിൽ നിന്നും ബി പ്ളസ് പ്ളസ് ആക്കാൻ സർവകലാശാലക്ക് സാധിച്ചു. അടൽ റാങ്കിംഗ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഓൺ ഇന്നൊവേഷൻ അച്ചീവ്‌മെന്റ്സ് 2021ൽ കണ്ണൂർ സർവകലാശാലയെ 'പെർഫോമർ' വിഭാഗത്തിൽ റാങ്ക് ചെയ്തിരുന്നു. ഇത് സംരംഭകത്വവും നൂതനആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് സർവകലാശാല നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |