കോഴിക്കോട്: വിമാനയാത്രാവിലക്കിൽ പ്രതിഷേധിച്ച് ഇൻിഗോയ്ക്കെതിരെ ഇ.പി. ജയരാജൻ പ്രതികരിച്ചതിനുപിന്നാലെ ഇൻഡിഗോ എയർലൈൻസിന്റെ ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് ഫറോക്ക് ചുങ്കത്തെ വർക്ക് ഷോപ്പിൽ നിന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്. ആറു മാസത്തെ നികുതി കുടിശ്ശിക വരുത്തിയതിനാണ് മോട്ടോർ വാഹന വകുപ്പിന്റെ അതിവേഗനടപടി. നികുതിയും പിഴയുമായി ഏകദേശം 50,000 രൂപ അടച്ചശേഷമേ ബസ് വിട്ടുനൽകൂവെന്ന് ആർ.ടി.ഒ അറിയിച്ചു. ഫറോക്ക് ജോയിന്റ് ആർ.ടി.ഒ ഷാജു ബക്കറിന്റെ നിർദ്ദേശ പ്രകാരം അസി.മോട്ടോർ വെഹിക്കൾ ഇൻസ്‌പെക്ടർമാരായ ഡി. ശരത്, ജി.ജി. അലോഷ്യസ് എന്നിവരാണ് വാഹനം പിടികൂടിയത്. സംഭവത്തെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും മോട്ടോർ വാഹന വകുപ്പ് സാധാരണ സ്വീകരിച്ചുവരുന്ന നടപടി മാത്രമാണെന്നും ഫറോക്ക് ജോയിന്റ് ആർ.ടി.ഒ ഷാജു ബക്കർ പറഞ്ഞു. ഇത്രയും നാൾ എയർപോർട്ടിനകത്ത് സർവീസ് നടത്തുകയായിരുന്ന ബസ് ഇന്നലെ വർക്ക് ഷോപ്പിലെത്തിച്ചപ്പോഴാണ് പിടികൂടാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ക്യാപ്ഷൻ: ഇൻഡിഗോ എയർലൈൻസിന്റെ ബസ് അസി. മോട്ടോർ വെഹിക്കൾ ഇൻസ്‌പെക്ടർമാരായ ഡി ശരത്, ജി.ജി അലോഷ്യസ് എന്നിവർ കസ്റ്റഡിയിലെടുത്തപ്പോൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |