SignIn
Kerala Kaumudi Online
Friday, 26 April 2024 2.24 PM IST

വ്യാജ സർട്ടിഫിക്കറ്റ്: അന്വേഷണം വേണം.

certi

പൊൻകുന്നം. പട്ടികജാതി വിഭാഗങ്ങൾക്ക് ജാതിസർട്ടിഫിക്കറ്റ് നൽകുന്നത് വ്യക്തമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാകണമെന്ന് പട്ടികജാതി മഹാജനസഭ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ആനുകൂല്യം തട്ടിയെടുക്കാൻ അനർഹർ വ്യാജ രേഖകൾ സമർപ്പിച്ച് സർട്ടിഫിക്കറ്റ് നേടുന്നുണ്ട്. അപേക്ഷയിൽ അന്വേഷണം നടത്തി താലൂക്ക് ഓഫീസിലേക്ക് ശുപാർശ ചെയ്യുന്നത് വില്ലേജ് ഓഫീസറാണ്. എന്നാൽ കൃത്രിമരേഖകൾ സമർപ്പിച്ച് ജാതിസർട്ടിഫിക്കറ്റ് തരപ്പെടുത്തുന്നു. ഇത്തരം സർട്ടിഫിക്കറ്റുകൾ നിരപരാധികൾക്കെതിരെ ഹരിജനപീഡനം ആരോപിച്ച് കേസ് നൽകാൻ ഉപയോഗിക്കുന്നതായും കണ്ടെത്തി. അട്രോസിറ്റീവ് ആക്ടിന്റെ പരിധിയിൽ പെടുത്തി കേസെടുക്കാൻ മാത്രം വ്യാജ ജാതിസർട്ടിഫിക്കറ്റ് തരപ്പെടുത്തിയ സംഭവങ്ങളിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് മഹാജനസഭ സെക്രട്ടറി അനിൽ മാനമ്പള്ളി ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, CERTI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.