മറയൂർ: ഈ സാമ്പത്തിക വർഷത്തെ ആദ്യ ചന്ദന ലേലം സെപ്തംബറിൽ നടക്കും. ജൂലായ്, ആഗസ്റ്റ് മാസങ്ങളിലാണ് ചന്ദന ലേലം നടക്കുന്നിരുന്നത്. ജൂൺ മാസത്തിലാണ് ലേലത്തിനായി ചന്ദനം ചെത്തി ഒരുക്കുന്നത്. ഇത്തവണ പ്രതികൂല കാലാവസ്ഥ മൂലം പതിവായി വൈദ്യുതി തടസം നേരിട്ടതിനാലാണ് ലേലത്തിനായുള്ള ചന്ദനം ഒരുക്കുന്നത് വൈകിയത്. കാറ്റിൽ ഒടിഞ്ഞു വീഴുന്നതും വന്യജീവികൾ മറിച്ചിടുന്നതും തൊണ്ടി മുതലായി പിടിച്ചെടുത്തതുമായ ചന്ദനമരങ്ങളാണ് ലേലത്തിൽ എത്തിക്കുന്നത്. കാട്ടിൽ നിന്ന് ശേഖരിച്ച് എത്തിക്കുന്ന ചന്ദന മരങ്ങൾ അളന്ന് തിട്ടപ്പെടുത്തി നമ്പർ രേഖപ്പെടുത്തി മുറിച്ചെടുത്ത് ചെത്തിമിനുക്കി 13 വിഭാഗങ്ങളായി തിരിച്ചാണ് ലേലം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |