തിരുവനന്തപുരം: 20 ലക്ഷം പേർക്ക് തൊഴിൽ നൽകുകയെന്ന ലക്ഷ്യത്തോടെ കെ ഡിസ്‌കും അസാപ്പും ചേർന്ന് നടപ്പാക്കുന്ന 'കണക്ട് കരിയർ ടു കാമ്പസ്' പദ്ധതിയുടെ ഉദ്ഘാടനം ആഗസ്‌റ്റ് രണ്ടിനെന്ന് മന്ത്രി ആർ.ബിന്ദു നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്ത് 3 പോളിടെക്‌നിക്കുകൾക്ക് ദേശീയ അംഗീകാരം ലഭിച്ചു. കോളേജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരാകാൻ യോഗ്യരായവരുടെ പട്ടിക തയ്യാറാക്കി. നിയമനം സംബന്ധിച്ചുയർന്ന പരാതികൾ പരിശോധിക്കുകയാണ്. സാമ്പത്തികസ്ഥിതി അനുവദിച്ചാൽ കൂടുതൽ സർക്കാർ കോളജുകൾ അനുവദിക്കും. ഉന്നതവിദ്യാഭ്യാസ കൗൺസിലിനു കീഴിൽ 2500 അദ്ധ്യാപകർക്കു പരിശീലനം നൽകി. എൻജിനിയറിംഗ് കോളജുകളിൽ നൈപുണ്യ പരിശീലനം മെച്ചപ്പെടുത്താനും വ്യവസായബന്ധിതമാക്കാനും സാങ്കേതിക സർവകലാശാലയിൽ ബോർഡ് ഓഫ് സ്‌കിൽസ് രൂപീകരിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യാ ടുഡേയുടെ സർവേ അംഗീകരിക്കാനാകില്ല. സർവേയിൽ രാജഗിരി കോളേജ് മാത്രമാണ് ഉൾപ്പെട്ടത്. ദേശീയ തലത്തിൽ എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ കേരളത്തിലെ നാലു സർവകലാശാലകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ആദ്യ നൂറിൽ 17 കോളജുകളുണ്ടെന്നും വി.കെ.പ്രശാന്ത്, കെ.ജെ.മാക്‌സി, ഡോ.സുജിത് വിജയൻപിള്ള, തോട്ടത്തിൽ രവീന്ദ്രൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയാി മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |