കോട്ടയം: സംവിധായകൻ നിഥിൻ രഞ്ജി പണിക്കരുടെ ഫോൺകോളെത്തുമ്പോൾ എറണാകുളത്ത് പുതിയ സിനിമയെക്കുറിച്ചുള്ള ചർച്ചകളിലായിരുന്നു ഛായാഗ്രാഹകൻ നിഖിൽ എസ്. പ്രവീൺ.
ജയരാജിന്റെ 'ശബ്ദിക്കുന്ന കലപ്പ'യ്ക്ക് നോൺ ഫീച്ചർ സിനിമാ വിഭാഗത്തിൽ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ലഭിച്ച വിവരം അറിഞ്ഞപ്പോൾ മിണ്ടാൻ കഴിഞ്ഞില്ല പ്രവീണിന്. അത്രമാത്രം അപ്രതീക്ഷിതമായിരുന്നു പുരസ്കാര വാർത്ത.
അല്പനേരമെടുത്താണ് മുഖത്ത് സന്തോഷവും ആശ്ചര്യവും നിറഞ്ഞ ചിരി വിരിഞ്ഞത്.
കോട്ടയം മറ്റക്കര സ്വദേശി നിഖിലിന് 2017ൽ ജയരാജിന്റ 'ഭയാനക'ത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.
''നിഥിൻ വിവരം വിളിച്ചു പറയുമ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഭയാനകത്തിന് ശേഷം 2018ൽ ഷൂട്ട് ചെയ്തതാണ് ശബ്ദിക്കുന്ന കലപ്പ. ചിത്രം അവാർഡിന് പരിഗണിക്കുന്ന വിവരം അറിയില്ലായിരുന്നു. ഇക്കുറി ജൂറിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ മറ്റൊരു പ്രൊജക്ടുണ്ടായിരുന്നതിനാൽ അംഗമാകാൻ കഴിഞ്ഞില്ല. ജയരാജ് സാറിന്റെ കൂടെയുള്ള വർക്കിന് വീണ്ടും പുരസ്കാരം ലഭിക്കുമ്പോൾ സന്തോഷം ഇരട്ടിയാണ്.''- നിഖിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |