ന്യൂഡൽഹി: ആദായ നികുതിദായകർ ജൂലായ് 31നുള്ളിൽ റിട്ടേണുകൾ സമർപ്പിക്കണമെന്നും ,തിയതി നീട്ടാൻ സർക്കാർ ആലോചിക്കുന്നില്ലെന്നും റവന്യൂ സെക്രട്ടറി തരുൺ ബജാജ് അറിയിച്ചു. അവസാന തിയതിക്ക് ശേഷം റിട്ടേൺ സമർപ്പിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കും. ഇതുവരെ രണ്ടര കോടിയിലധികം ആളുകൾ റിട്ടേണുകൾ സമർപ്പിച്ചു.
കഴിഞ്ഞ വർഷം കൊവിഡ് തരംഗം കണക്കിലെടുത്ത് റിട്ടേൺസ് സമർപ്പിക്കാനുള്ള സമയം ഡിസംബർ 31വരെ നീട്ടിയിരുന്നു. ആദായ നികുതി പോർട്ടലിലെ സാങ്കേതിക പ്രശ്‌നങ്ങളും തിയതി നീട്ടാൻ കാരണമായി. പോർട്ടലിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതായി റവന്യൂ സെക്രട്ടറി അറിയിച്ചു. എന്നാൽ അവസാന ദിവസങ്ങളിൽ ആളുകൾ കൂട്ടത്തോടെ റിട്ടേണുകൾ സമർപ്പിക്കുന്നത് പോർട്ടലിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്ക നിലവിലുണ്ട്. വരും ദിവസങ്ങളിൽ പ്രതിദിനം 30 ലക്ഷം വരെ ആളുകൾ റിട്ടേണുകൾ സമർപ്പിക്കുമെന്നാണ് ആദായ നികുതി വകുപ്പ് പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |