SignIn
Kerala Kaumudi Online
Saturday, 27 April 2024 9.30 PM IST

ലഫ്റ്റ്നന്റ് കേണൽ പ്രേം സഹ്ഗൽ

ss

ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ ക്യാപ്റ്റൻ പദവി ഉപേക്ഷിച്ച് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ധീരജവാൻ. 1941ൽ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ 2/10 ബലൂച് റെജിമെന്റിലെ ക്യാപ്റ്റനായി. മലയയിൽ ജപ്പാൻസേനയ്ക്കെതിരെ പോരാടി 1942 ൽ യുദ്ധത്തടവുകാരനായി. സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ ആർമിയിൽ അംഗമായിരിക്കെ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ മുൻ സഹപ്രവർത്തകർക്കെതിരെ ആയുധമെടുത്തു.

1917മാർച്ച് 25ന് ബ്രിട്ടീഷ് ഇന്ത്യയിലെ ലാഹോർ,പഞ്ചാബ് പ്രവിശ്യയിൽ ജനനം. എെ.എൻ.എയിൽ പ്രവർത്തിക്കുന്ന സമയത്ത് ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ വിഭാഗത്തിന്റെ മേധാവിയായിരുന്ന ലക്ഷ്മി സഹ്ഗലിനെ വിവാഹം കഴിച്ചു. സി.പി.എമ്മിന്റെ മുതിർന്ന നേതാവും മുൻ പാർലമെന്റംഗവുമായ സുഭാഷിണി അലി മകളാണ്.

ഐ.എൻ.എ പിരിച്ചുവിട്ടശേഷം സഹ്ഗൽ മൂന്ന് സഹ ഓഫീസർമാരോടൊപ്പം രാജ്യദ്രോഹത്തിന് 1945 നവംബറിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ വിചാരണ നേരിട്ടു. അപ്പോഴേക്കും ഇന്ത്യ സ്വാതന്ത്ര്യത്തോട് അടുത്തിരുന്നു. ജവഹർലാൽ നെഹ്‌റു പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം പ്രതിഭാഗത്തിന് അഭിഭാഷകനായി ഹാജരായി. രാജ്യദ്രോഹക്കുറ്റം അംഗീകരിക്കപ്പെട്ടില്ല, പക്ഷേ സഹ്ഗലിനെ സൈന്യത്തിൽനിന്ന് പുറത്താക്കി. ഈ വിചാരണ ഇന്ത്യൻ നാഷണൽ ആർമി ട്രയൽസ് എന്നാണ് ചരിത്രപുസ്തകങ്ങളിൽ രേഖപ്പെടുത്തപ്പെട്ടത്. ഇന്ത്യൻ നാഷണൽ ആർമി ട്രയൽസിനെ അടിസ്ഥാനമാക്കി ഇറങ്ങിയ ചിത്രമാണ് രാഗ് ദേശ്. 1992 ഒക്ടോബർ 17 ന് ലഫ്റ്റ്നന്റ് കേണൽ പ്രേം സഹ്ഗൽ അന്തരിച്ചു. സ്വാതന്ത്ര്യത്തിന് 75 വയസ് പൂർത്തിയാകുന്നതിന്റെ ഭാഗമായി പാർക്കുകൾക്ക് സ്വാതന്ത്ര്യ സമരസേനാനികളുടെ പേര് നൽകുന്ന പദ്ധതിയിൽ സഹ്ഗലിന്റെയും നാമമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AMRITA SMRITI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.