തിരുവനന്തപുരം: ഗൾഫിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ കുടുംബത്തിന് നോർക്ക ഇൻഷ്വറൻസ് തുക വിതരണം ചെയ്തു. തൃശൂർ കണ്ടശൻകടവ് പുറത്തൂർ കിറ്റൻ ഹൗസിൽ ലിജോ ജോസ്, കൊട്ടാരക്കര റെജി ഭവനിൽ ഫിലിപ്പോസ് റെജി എന്നിവരുടെ ബന്ധുക്കളാണ് പ്രവാസി ഐ.ഡി കാർഡ്, നോർക്ക പ്രവാസി രക്ഷാ ഇൻഷ്വറൻസ് പോളിസി എന്നിവ വഴിയുള്ള തുക ഏറ്റുവാങ്ങിയത്.
2021 ഒക്ടോബറിൽ ഒമാനിലുണ്ടായ അപകടത്തിൽ മരിച്ച ലിജോ ജോയുടെ കുടുംബത്തിന് ആറു ലക്ഷം രൂപയും 2018 ജനുവരിയിൽ ദുബായിൽ മരിച്ച ഫിലിപ്പോസ് റെജിയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയുമാണ് ലഭിച്ചത്. പ്രവാസി ഐ.ഡി. കാർഡ് ഉടമയെന്ന നിലയിൽ നാലു ലക്ഷം രൂപയുടെയും നോർക്ക പ്രവാസി രക്ഷാ ഇൻഷുറൻസ് പോളിസിയുടെ രണ്ടു ലക്ഷം രൂപയുടെയും പരിരക്ഷയാണ് റെജിക്ക് ഉണ്ടായിരുന്നത്. തൈയ്ക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ തുക വിതരണം ചെയ്തു. സി.ഇ.ഒ കെ.ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കോളശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |