പാരീസ്: മാഡ്രിഡിൽ സൂര്യാതപമേറ്റ് മൂന്നു തൊഴിലാളികൾ മരിച്ചതിന് പിന്നാലെ, തുറസ്സായ സ്ഥലങ്ങളിൽ ജോലിയെടുക്കുന്നവർക്ക് സമയനിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ട്രേഡ് യൂണിയനുകൾ യൂറോപ്യൻ കമ്മിഷനെ സമീപിച്ചു. താപനിലയ്ക്കനുസരിച്ച് ജോലി സമയം ക്രമീകരിക്കണമെന്നാണാവശ്യം. ഓരോ രാജ്യങ്ങളിലെയും താപനിലയ്ക്കനുസരിച്ച് ജോലി സമയത്തിന് മാറ്റമുണ്ടാകും. കഴിഞ്ഞദിവസം മാഡ്രിഡിലെ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു. 2020ൽ സൂര്യാതപമേറ്റ് ഫ്രാൻസിൽ 12 തൊഴിലാളികൾ മരിച്ചിരുന്നു.
അതേസമയം, അമേരിക്കയിൽ വിവിധ സ്ഥലങ്ങളിൽ താപ തരംഗം തുടരുകയാണ്. സെൻട്രൽ കാലിഫോർണിയയിലെ മാരിപോസ കൗണ്ടിയിൽ ആരംഭിച്ച കാട്ടു തീ ഇനിയും നിയന്ത്രണവിധേയമായിട്ടില്ല. 16,791ഏക്കർ പ്രദേശം കത്തി നശിച്ചു. മാരിപോസ കൗണ്ടിയിൽ അടിയന്തരാവസ്ഥ തുടരുകയാണ്. തീയണയ്ക്കാൻ 2000 അഗ്നിശമന സേനാംഗങ്ങൾ അഹോരാത്രം പരിശ്രമിക്കുകയാണ്. 17 ഹെലികോപ്ടറുകളും രംഗത്തുണ്ട്. ഇതിനകം ആയിരക്കണക്കിനാളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു.
യു.കെയിൽ ചൂടിന് ശമനമുണ്ടെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |