കോട്ടയം . കാലാവസ്ഥാ വ്യതിയാനം കാരണം ടാപ്പിംഗ് നടക്കുന്നില്ലെങ്കിലും റബർവില കീഴോട്ട് തന്നെ. ഉത്പാദനം കുറയുമ്പോൾ വില കുതിച്ചുയരേണ്ടതാണ്. 185 വരെ എത്തിയ റബർവില 175 ലേക്ക് നിലം പൊത്തിയത് കർഷകരെ ഞെട്ടിച്ചു. ഉത്പാദനം കുറയുന്ന സീസൺ കണക്കിലെടുത്ത് വിലകൂട്ടേണ്ട അവധിക്കച്ചവടക്കാരും വില കുറയ്ക്കുകയായിരുന്നു. റെയിൻ ഗാർഡിനും അനുബന്ധ സാമഗ്രികൾക്കും വില കൂടിയതിനൊപ്പം റബർവില ഇടിഞ്ഞതോടെ മഴക്കാലത്ത് റെയിൻ ഗാർഡിംഗ് ഘടിപ്പിച്ചുള്ള ടാപ്പിംഗ് ലാഭകരമല്ലാതായി. മഴ അവസാനിക്കാത്തതും വില കുറയുന്ന പ്രവണത തുടരുന്നതും മനസിലാക്കി വ്യാപാരികൾ കൈവശമുള്ള ചരക്ക് വിപണിയിൽ എത്തിച്ചതും വില ഇടിവിന് കാരണമായിട്ടുണ്ട്. സ്റ്റോക്ക് ചെയ്ത ഷീറ്റ് കാലാവസ്ഥ പ്രതികൂലമായതോടെ പൂപ്പൽ ബാധിക്കുകയും ചെയ്തു. ലാറ്റക്സാക്കി സൂക്ഷിച്ചതും ഷീറ്റാക്കി വിൽക്കാനുള്ള പ്രവണത ഉണ്ടായതും വിലയിടിവിന് മറ്റ് കാരണങ്ങളാണ്. 10,35 വർഷം റബർ മേഖലയിൽ ഉണ്ടായിരുന്ന കർഷകർ വരെ മേഖലയിൽ പിടിച്ചുനിൽക്കാൻ കഴിയാതെ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യമാണ്.
കൂലിയില്ല, ടാപ്പിംഗിന് ആളെ കിട്ടാനില്ല.
ദൈനംദിന സാധനങ്ങൾക്ക് ഉൾപ്പെടെ വില വർദ്ധിക്കുന്ന സാഹചര്യത്തിൽ തുച്ഛമായ കൂലിയ്ക്ക് റബർ വെട്ടാൻ ആരും തയ്യാറാകുന്നില്ല. റബർ ബോർഡ് ആദ്യകാലങ്ങളിൽ ജില്ലയിൽ എല്ലാ പ്രദേശങ്ങളിലും റബർ വെട്ടുന്നതിന് ആവശ്യമായ പരിശീലനം നൽകിയിരുന്നു. ഇപ്പോൾ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥലങ്ങളിൽ മാത്രമാണ് പരിശീലനം. ഇതോടെ പരിശീലനം ലഭിച്ച തൊഴിലാളികളെ കിട്ടാനില്ലാത്ത സ്ഥിതിയാണ്. കൂടാതെ, പുതുതലമുറയിലുള്ളവർ റബർ മേഖലയിലേക്ക് ആകർഷിക്കപ്പെടുന്നില്ല. റബർ തടിയ്ക്ക് 7000 രൂപ വില ഉണ്ടെങ്കിലും ഇടനിലക്കാരുടെ ഇടപെടൽ കാരണം 3000 രൂപയിൽ കൂടുതൽ കർഷകന് കിട്ടാത്ത സ്ഥിതിയാണ്.
റബർ കർഷകനായ തോമസ് പറയുന്നു.
പ്രകൃതിദത്ത അസംസ്‌കൃത റബർ ആഭ്യന്തര വിലയെക്കാൾ കുറഞ്ഞ വിലയ്ക്ക് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാനുള്ള നീക്കമാണ് കേന്ദ്ര സർക്കാരും ടയർ കമ്പനികളും നടത്തുന്നത്. ഇത്തരം റബർ ഇറക്കുമതി ചെയ്യാൻ തുടങ്ങിയാൽ സ്വഭാവിക റബറിന് വില ലഭിക്കുകയില്ല.
റബർവില.
നേരത്തെ . 185 .
നിലവിലെ വില. 175.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |