SignIn
Kerala Kaumudi Online
Friday, 26 April 2024 6.01 PM IST

ഫോർമാലിനെ പുറത്താക്കും: കീശ നിറക്കാൻ "മുറ്റത്തൊരു മീൻ"

meen

കണ്ണൂർ: ഫോർമാലിൻ കലർന്നതും പഴക്കമുള്ളതുമായ മത്സ്യങ്ങൾ ഇനി അടുക്കളക്ക് പുറത്ത്.ഗുണമുള്ള മത്സ്യവും ഒപ്പം വരുമാനവും ഉറപ്പാക്കാൻ 'മു​റ്റത്തൊരു മീൻതോട്ടം' പദ്ധതി നടപ്പിലാകുന്നു. ഫിഷറീസ് വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി പഞ്ചായത്തുകളുടെ വാർഷിക പദ്ധതിയിൽ തുക കണ്ടെത്തിയിട്ടുണ്ട്. പദ്ധതിക്കായി ഉടൻ പഞ്ചായത്തുകളിൽ അപേക്ഷ ക്ഷണിച്ചു തുടങ്ങും.എല്ലാ പഞ്ചായത്തിലും പദ്ധതി നടപ്പാക്കണമെന്നാണ് നിർദേശം. കുറഞ്ഞത് അരസെന്റ് സ്ഥലമെങ്കിലും ആവശ്യമാണ്. 20,000രൂപയാണ് പദ്ധതി ചെലവായി കണക്കാക്കുന്നത്.

കുഴിയൊരുക്കൽ, പടുത വിരിക്കൽ, ഓക്‌സിജൻ അളജ് നിലനിർത്താനാവശ്യമാ സംവിധാനം എന്നിവക്കായി തുക വിനിയോഗിക്കാം. കുളത്തിൽ വളർത്താനുള്ള മീൻകുഞ്ഞുങ്ങളെ ഫിഷറീസ് സൗജന്യമായി നൽകും.ഏതുതരം മീൻ കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്യുകയെന്നത് തീരുമാനിച്ചിട്ടില്ല. ജീവിതരീതി, തീ​റ്റക്രമം എന്നിവ കൃത്യമായി മനസിലാക്കിവേണം കുളങ്ങളിലേക്ക് മത്സ്യങ്ങളെ തിരഞ്ഞെടുക്കാൻ. പദ്ധതി നടപ്പാകുകയാണെങ്കിൽ വീട്ടാവശ്യത്തിന് വിഷമില്ലാത്ത മത്സ്യവും ഒപ്പം മികച്ച വരുമാനവും സാധാരണക്കാർക്ക് ലഭിക്കും. പ്രതിരോധശേഷി കൂടിയതും മാർക്ക​റ്റിൽ ആവശ്യക്കാർ ഏറെയുള്ളതുമായ ഇനം മത്സ്യകുഞ്ഞുങ്ങളെ നൽകണമെന്നാണ് കർഷകരുടെ ആവശ്യം. വിവിധ പഞ്ചായത്തുകൾ നീക്കിവെച്ച തുക അനുസരിച്ചാണ് ഉപഭോക്താക്കളുടെ എണ്ണം നിശ്ചയിക്കുക.

രണ്ട് ഘട്ടമായി

പദ്ധതി രണ്ടു ഘട്ടമായാണ് നടപ്പിലാക്കുന്നത്.ആദ്യഘട്ടത്തിൽ 3000 ചെറുകിട മത്സ്യയൂണിറ്റുകളായിരിക്കും. രണ്ടാംഘട്ടത്തിൽ ഒൻപതിനായിരം ചെറുകിട യൂണിറ്റുകളും സ്ഥാപിക്കും.പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫിഷറീസ് വകുപ്പ് ആവശ്യമായ സാങ്കേതിക പരിജ്ഞാനവും പരിശീലനവും നൽകും.ഗുണനിലവാരമുള്ള മത്സ്യ വിത്തും സൗജന്യമായി നൽകും.വെള്ളത്തിന്റെ പി.എച്ച് നിലനിർത്തൽ, ഓക്‌സിജൻ അളവ് തുടങ്ങിയവ സംബന്ധിച്ച് കൃത്യമായ അറിവ് കർഷകർക്ക് ആവശ്യമാണ്.ജനറൽ വിഭാഗത്തിന് അഞ്ച് ശതമാനവും എസ്.സി, എസ്.ടിക്ക് മുഴുവനും സബ്‌സിഡി ലഭിക്കും.

പ്രഖ്യാപനത്തിന്റെ അഞ്ചാം വർഷം

ഈ പദ്ധതി സംബന്ധിച്ചുള്ള പ്രഖ്യാപനം നേരത്തെ തന്നെ നടന്നിരുന്നു.എന്നാൽ നടപ്പിലാകാൻ പോകുന്നത് ഇപ്പോഴാണ് .പ്രളയ ബാധിത ജില്ലകൾക്ക് മുൻഗണന നൽകുമെന്നായിരുന്നു 2018ൽ അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്ന മേഴ്സികുട്ടിയമ്മ പറഞ്ഞത്.

ലക്ഷ്യങ്ങൾ

ഗുണമേന്മയുള്ള മത്സ്യത്തിന്റെ ലഭ്യത

മത്സ്യകൃഷി ജനകീയമാക്കൽ

ആഭ്യന്തര ഉത്പ്പാദന വർദ്ധനവ്

 തൊഴിലവസരം

ശാസ്ത്രീയ മത്സ്യ അവബോധം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.