SignIn
Kerala Kaumudi Online
Thursday, 25 April 2024 12.42 PM IST

വിദേശത്ത് വച്ചുനടന്ന പരിശോധനയിൽ മങ്കിപോക്‌സ് സ്ഥിരീകരിച്ചു; തൃശൂരിൽ യുവാവ് മരിച്ച സംഭവത്തിൽ ഉന്നതതല സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി

veena-george

തൃശൂർ: മങ്കിപോക്സ് ലക്ഷണങ്ങളോടെ തൃശൂരിൽ യുവാവ് മരിച്ച സംഭവത്തിൽ ഉന്നതല സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മങ്കിപോക്സ് മൂലം സാധാരണ ഗതിയിൽ മരണമുണ്ടാകാനുള്ള സാദ്ധ്യതയില്ലെന്ന് മന്ത്രി പറഞ്ഞു.

യുവാവിന് മങ്കിപോക്സ് ലക്ഷണങ്ങളില്ലായിരുന്നെന്നും കടുത്ത ക്ഷീണവും മസ്‌തിഷ്‌ക ജ്വരവും മൂലമായിരുന്നു ചികിത്സ തേടിയതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിദേശത്ത് വച്ചുനടന്ന മങ്കിപോക്സ് പരിശോധനയിൽ ഇയാൾ പോസിറ്റീവ് ആയിരുന്നു. രോഗം സംബന്ധിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് തൃശൂരിലെ ആശുപത്രി അധികൃതർക്ക് ബന്ധുക്കൾ നൽകിയതെന്ന് മന്ത്രി വ്യക്തമാക്കി.

'ഈ മാസം 21ന് സംസ്ഥാനത്തെത്തിയ യുവാവ് 27നാണ് ആശുപത്രിയിൽ എത്തിയത്. ഇത്രയും നാൾ ഇയാൾ കുടുംബാഗങ്ങൾക്കൊപ്പമാണ് കഴിഞ്ഞത്. എന്തുകൊണ്ട് ആശുപത്രിയിലെത്താൻ വൈകിയെന്നതടക്കമുള്ള കാര്യങ്ങൾ ഉന്നതതല സംഘം അന്വേഷിക്കും. യുവാവിന്റെ സാമ്പിൾ ഒരിക്കൽ കൂടി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിക്കും. പകർച്ചവ്യാധി ആണങ്കിലും മങ്കിപോക്സിന് വലിയ വ്യാപനശേഷി ഇല്ല. പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക എന്നതാണ് പ്രധാനം'- ആരോഗ്യമന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VEENA GEORGE, MONKEYPOX, INVESTIGATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.