വിഴിഞ്ഞം: കനത്ത തിരയിൽപ്പെട്ട മത്സ്യബന്ധന ബോട്ടുകളെ സുരക്ഷിതരായി കരയിലെത്തിക്കാൻ അദാനി തുറമുഖ കമ്പനിയുടെ ഡോൾഫിൻ 41 എന്ന ബോട്ടുമെത്തി. കോസ്റ്റൽ പൊലീസിന്റെ ആവശ്യപ്രകാരമാണ് ബോട്ട് ഇറക്കിയതെന്ന് അദാനിപോർട്സ് അധികൃതർ പറഞ്ഞു.
വിലക്ക് അറിയാതെ തമിഴ്നാട്ടിൽ നിന്നെത്തിയ തൊഴിലാളികളാണ് മത്സ്യബന്ധനത്തിന് പോയത്. കടൽക്ഷോഭം കാരണം ഇവർ തിരികെ വരികയായിരുന്നു. കടൽ പ്രക്ഷുബ്ധമായതിനാൽ കോസ്റ്റൽ പൊലീസിന്റെ ബോട്ട് കടലിൽ ഇറക്കാൻ കഴിയാതെ വന്നതോടെയാണ് അദാനി തുറമുഖ കമ്പനിയുടെ സേവനം തേടിയതെന്ന് കോസ്റ്റൽ പൊലീസ് എസ്.എച്ച്.ഒ കെ.പ്രദീപ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |