ചിറ്റൂർ: കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴയിൽ നല്ലേപ്പിള്ളി പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലായി 30 ഏക്കറോളം നെൽകൃഷി വെള്ളത്തിൽ മുങ്ങി. നല്ലേപ്പിള്ളി, കൊറ്റമംഗലം, കിഴക്കേകാട് പ്രദേശങ്ങളിൽ പത്തോളം ചെറുകിട കർഷകരുടെ നെൽകൃഷിയാണ് കനത്ത മഴയിലും കിഴക്കേകാട് അകമ്പാടം കനാൽ ബണ്ട് പൊട്ടിയുളള കുത്തൊഴുക്കിലും മുങ്ങിയത്. നടീൽ കഴിഞ്ഞ് കള പറിക്കലും രാസവളപ്രയോഗം വരെ നടത്തിയ നെൽകൃഷിയാണ് വെള്ളത്തിലായത്. വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് കർഷകർ പറഞ്ഞു. സി. സഹദേവൻ, ശേഖരൻ, കെ. രാജാമണി, കാശിം, വാസു, സുഭദ്ര, സി. രാജാമണി, വസന്ത, ലിസി, നാരായണൻ തുടങ്ങിയവരുടെ കൃഷിയിടങ്ങളാണ് വെള്ളത്തിനടിയിലായത്. പാലപ്പള്ളം ചന്ദനപ്പുറം ഭാഗങ്ങളിലും നെൽകൃഷി കഴിഞ്ഞ ദിവസം തിമിർത്തു ചെയ്ത മഴയിൽ വെള്ളത്തിലായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |