തിരുവനന്തപുരം: പീഡനക്കേസിൽ അറസ്റ്റിലായ ടിക് ടോക്ക് താരം ചിറയിൻകീഴ് സ്വദേശി വിനീതിന്റെ ഫോണിൽ സ്ത്രീകൾക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളും. ഫോൺ പരിശോധിച്ച പൊലീസിന് നിരവധി സ്ത്രീകളുമായിട്ടുള്ള പ്രതിയുടെ ചാറ്റുകളും ലഭിച്ചു.
വിവാഹിതരായ സ്ത്രീകളുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെതത്തി. സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും കാണിച്ച് വിനീത് ഇവരോട് വിലപേശിയിട്ടുണ്ടോയെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കും.
സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് ഫോളോവേഴ്സാണ് പ്രതിക്കുള്ളത്. ഒഫിഷ്യൽ പേജിനെക്കൂടാതെ മീശ ഫാൻ ഗേൾ എന്ന അക്കൗണ്ടിലും വിനീത് തന്റെ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. കൂടുതലായും ക്ലോസപ്പ് വീഡിയോകളായിരുന്നു അപ്‌ലോഡ് ചെയ്തിരുന്നത്.
പ്രതിക്കെതിരെ കന്റോൺമെന്റ് സ്‌റ്റേഷനിൽ മോഷണക്കേസും കിളിമാനൂർ സ്‌റ്റേഷനിൽ അടിപിടി കേസുമുണ്ട്. വിനീതിന് ജോലിയൊന്നുമില്ല. എന്നാൽ താൻ പൊലീസിലായിരുന്നെന്നും ആരോഗ്യപ്രശ്നങ്ങൾ മൂലം രാജിവച്ച് ഒരു പ്രമുഖ ചാനലിൽ ജോലി ചെയ്യുകയാണെന്നുമാണ് ഇയാൾ സ്‌ത്രീകളെ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |