ന്യൂഡൽഹി:വ്യാജവാർത്തകളുടെ ഇക്കാലത്ത് സമൂഹത്തിലെ തെറ്റുകൾ തുറന്ന് കാട്ടാൻ എന്നത്തേക്കാൾ കൂടുതൽ മാദ്ധ്യമ പ്രവർത്തകരെ ആവശ്യമുണ്ടെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. ഒ.പി ജിൻഡാൽ യൂണിവേഴ്സിറ്റിയിലെ ബിരുദ ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർത്ഥികളുടെയും ജനങ്ങളുടെയും ശബ്ദമായി മാറുന്നതിലൂടെ അവരെ ശാക്തീകരിക്കാൻ മാദ്ധ്യമങ്ങൾക്ക് കഴിയും. ജനങ്ങൾക്ക് വേണ്ട വിവരങ്ങളും ആശയങ്ങളും ലഭ്യമാക്കുകയാണ് പത്രപ്രവർത്തനത്തിന്റെ യഥാർത്ഥ ലക്ഷ്യം. അധികാര വർഗ്ഗത്തിന്റെ ഭീഷണിയിൽ തളരാതെ അവരോട് സത്യം പറയാൻ മാദ്ധ്യമ പ്രവർത്തകർക്ക് കഴിയുന്നിടത്തോളം, ഇന്ത്യയുടെ സ്വാതന്ത്ര്യം സുരക്ഷിതമായിരിക്കും. സാമൂഹിക നീതിയും ജനാധിപത്യവും സംരക്ഷിക്കേണ്ടത് സർക്കാരിന്റെയോ ,ജ്യുഡീഷ്യറിയുടേയോ മാത്രം ഉത്തരവാദിത്വമല്ല. ഭരണഘടനാപരമായ ഇത്തരം അന്വേഷണങ്ങൾ കോടതി മുറികളിൽ മാത്രം ഒതുങ്ങുന്നതല്ല- ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |