പ്രമാടം : പൂങ്കാവ് - പ്രമാടം മഹാദേവക്ഷേത്രം - പത്തനംതിട്ട റോഡിലെ വാരിക്കുഴികൾ യാത്രക്കാരെ അപകടത്തിലാക്കുന്നു. കോടികൾ മുടക്കി പുന:രുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന റോഡിലാണ് പ്രമാടം വായനശാല ഭാഗത്ത് ഓടയ്ക്ക് വേണ്ടി എടുത്ത വാരിക്കുഴിയും അഞ്ഞൂറ് മീറ്റർ ഭാഗത്തെ കുണ്ടുംകുഴിയും അപകട ഭീഷണിയാകുന്നത്. ഓട നിർമ്മാണത്തിന്റെ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ചിട്ട് മാസങ്ങളായിട്ടും ഇത് പൂർത്തീകരിക്കുന്നതിനോ കുഴി മൂടുന്നതിനോ അധികൃതർ തയാറായിട്ടില്ല. കുഴിയിൽ കാടുവളർന്ന് നിൽകുന്നതിനാൽ ഇവിടെ അപകടങ്ങൾ പതിവാണ്. രാത്രിയിലാണ് അപകടങ്ങളേറെയും. സ്വകാര്യ ബസുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ അപകട ഭീഷണിയിലാണ് ഇതുവഴി കടന്നുപോകുന്നത്. വാരിക്കുഴി കടന്ന് ചെന്നാൽ അഞ്ഞൂറ് മീറ്ററോളം ഭാഗം റോഡ് തകർന്നുകിടക്കുകയാണ്. പ്രമാടത്തെ ജില്ലാ ആസ്ഥാനവുമായി ബന്ധപ്പിക്കുന്ന മറൂരിലും റോഡ് തകർച്ചയിലാണ്. മറൂർ ജംഗ്ഷനും ആൽത്തറ ജംഗ്ഷനും ഇടയിൽ രൂപപ്പെട്ട കുഴിയും ഭീഷണി ഉയർത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |