ന്യൂഡൽഹി: ആഭ്യന്തര വിമാനയാത്രയിൽ ഓരോ റൂട്ടിലും കൂടിയതും കുറഞ്ഞതുമായ നിരക്ക് സർക്കാർ നിശ്ചയിക്കുന്ന രീതി അവസാനിച്ചു. ഇനിമുതൽ ആഭ്യന്തരവിമാന ടിക്കറ്റ് നിരക്ക് കമ്പനികൾക്ക് തന്നെ തീരുമാനിക്കാമെന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. കൊവിഡ് കാലത്ത് സർക്കാർ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് വിമാനത്തിൽ യാത്ര ചെയ്യുന്ന സമയം അടിസ്ഥാനമാക്കി നിരക്ക് നിശ്ചയിക്കുന്ന രീതി വന്നത്. വ്യോമയാന മന്ത്രാലയമാണ് നിരക്ക് നിശ്ചയിച്ചിരുന്നത്.
കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ 2020 മേയ് 25 മുതലായിരുന്നു ഇത്. നിലവിൽ എയർ ടർബൈൻ ഇന്ധനവിലയിലെ മാറ്റം കൂടി കൃത്യമായി വിലയിരുത്തിയശേഷമാണ് സർക്കാർ നിരക്ക് നിയന്ത്രണം എടുത്തുകളയാൻ തീരുമാനിച്ചതെന്നും വ്യോമയാന മന്ത്രി അറിയിച്ചിരുന്നു.
After review of the current status of Scheduled Domestic Operations viz-a-viz passenger demand for air travel, it has been decided to remove the fare bands notified from time to time regarding the airfares with effect from 31.08.2022. pic.twitter.com/SnLUcW7Rjr
— MoCA_GoI (@MoCA_GoI) August 10, 2022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |