ജനീവ: ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരനും പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയുടെ ഉപമേധാവിയുമായ അബ്ദുൾ റൗഫ് അസറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള യു.എസിന്റെയും ഇന്ത്യയുടെയും നിർദ്ദേശത്തിന് തടയിട്ട് ചൈന. യു.എൻ സെക്യൂരിറ്റി കൗൺസിലിന്റെ ഉപരോധ സമിതിക്ക് കീഴിൽ പാകിസ്ഥാൻ ഭീകരനെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള യു.എസിന്റെയും ഇന്ത്യയുടെയും ലിസ്റ്റിംഗ് ചൈന തടഞ്ഞുവയ്ക്കുന്നത് രണ്ട് മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ്.
1999ൽ ഇന്ത്യൻ എയർലൈൻസിന്റെ ഫ്ലൈറ്റ് ഐ.സി-814 ഹൈജാക്ക് ചെയ്തതിന്റെ സൂത്രധാരനായ റൗഫി
നെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനായിരുന്നു ഇന്ത്യ- യു.എസ് നിർദ്ദേശം.
റൗഫിന്റെ സ്വത്തുക്കൾ മരവിപ്പിക്കാനും യാത്രകൾ തടയാനും ഉപരോധം ഏർപ്പെടുത്താനുമുള്ള നിർദ്ദേശങ്ങളും ഇരു രാജ്യങ്ങളും മുന്നോട്ട് വച്ചു. എന്നാൽ പാകിസ്ഥാന്റെ ഉറ്റ സുഹൃത്തെന്ന നിലയിൽ ചൈന ഇതിന് തടയിടുകയായിരുന്നു.
യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് ചൈനയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷാ കൗൺസിൽ യോഗത്തിൽ കരിമ്പട്ടികയിൽപ്പെടുത്തണം എന്ന ആവശ്യം മുന്നോട്ടുവച്ചിരുന്നു
1974ൽ പാകിസ്ഥാനിൽ ജനിച്ച റൗഫിന് 2010 ഡിസംബറിൽ യു.എസ് യാത്രാ അനുമതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |